ദോഹ: കഹ്റമ (ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി)യുടെ സ്മാർട്ട് രജി സ്േട്രഷൻ സേവനം നിലവിൽ വന്നു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവുമായും നീതിന ്യായ മന്ത്രാലയവുമായും സഹകരിച്ചാണ് കഹ്റമ സ്മാർട്ട് രജിസ്േട്രഷൻ സേവനം നടപ്പാക ്കുന്നത്. കഹ്റമയുടെ പുതിയ സ്മാർട്ട് സേവനത്തിലൂടെ ഉപഭോക്താവിന് വാടകക്കരാർ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതോടെ കഹ്റമാ കണക്ഷനും എടുക്കാൻ കഴിയും. കഹ്റമ കണക്ഷനുവേണ്ടി പുതിയ അപേക്ഷയും സെക്യൂരിറ്റി തുകയും പ്രത്യേകം കെട്ടിവെക്കുന്നത് പുതിയ സേവനം വന്നതോടെ ഇനി ഇല്ലാതാകും. കഹ്റമ ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് സ്മാർട്ട് രജിസ്േട്രഷൻ സേവനം പുറത്തുവിട്ടത്.
കഹ്റമയുടെ കസ്റ്റമർ സേവനരംഗത്തെ കുതിച്ചു ചാട്ടമായാണ് പുതിയ സംവിധാനത്തെ കാണുന്നത്. കഹ്റമക്ക് കീഴിലുള്ള സമഗ്രമായ വിവരശേഖരം മുനിസിപ്പാലിറ്റി മന്ത്രാലയവുമായും നീതിന്യായ മന്ത്രാലയവുമായും ബന്ധിപ്പിച്ചാണ് ഇത് യാഥാർഥ്യമാക്കുന്നത്. വാടകക്കാർക്കും ഉടമകൾക്കും കരാറുകളും ഉടമസ്ഥാവകാശവും മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതോടെ കഹ്റമയുടെ വൈദ്യുത, ജല കണക്ഷനും ഓട്ടോമാറ്റിക്കായി അവരുടെ പേരിൽ രേഖപ്പെടുത്തപ്പെടും. ഉപഭോക്താക്കളുടെ കരാറുകൾ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിൽ രേഖപ്പെടുത്തുന്നതോടെ കഹ്റമ കണക്ഷൻ വിജയകരമായി രജിസ്റ്റർ ചെയ്തതായി ഉപഭോക്താവിന് കഹ്റമയിൽനിന്നും സന്ദേശം ലഭിക്കും. ഇതോടൊപ്പംതന്നെ കഹ്റമ കണക്ഷനുവേണ്ടി കെട്ടിവെക്കേണ്ട സെക്യൂരിറ്റി തുക സംബന്ധിച്ചും ഉപഭോക്താവിനു സന്ദേശം ലഭിക്കും.
സെക്യൂരിറ്റി തുക കൂടി ഉൾപ്പെടെയായിരിക്കും ആദ്യത്തെ ബിൽ ഉപഭോക്താവിന് ലഭിക്കുക. പുതിയ സംവിധാനം നിലവിൽ വന്നതോടെ വൈദ്യുത, ജല കണക്ഷൻ എടുക്കുന്നത് അതിവേഗത്തിലാകും. സമയവും പ്രയത്നവും ഇതിലൂടെ ബന്ധപ്പെട്ടവർക്ക് ലാഭിക്കാൻ സാധിക്കും. കൂടാതെ, സർവിസ് സെൻററുകളിൽ കണക്ഷന് വേണ്ടിയെത്തുന്നവരുടെ എണ്ണംകുറക്കാനും പുതിയ സേവനത്തിലൂടെ സാധ്യമാകും. സ്മാർട്ട് സ്ഥാപനമാകുകയെന്ന ലക്ഷ്യത്തിലേക്കുള്ള കഹ്റമയുടെ പ്രയാണത്തിലെ നിർണായക നാഴികക്കല്ലാണ് പുതിയ സ്മാർട്ട് രജിസ്േട്രഷൻ സേവനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.