ദോഹ: സൈബർ കുറ്റകൃത്യങ്ങൾ കൂടുന്ന സാഹചര്യത്തിൽ തട്ടിപ്പുകാർ ഉപയോഗിക്കുന്ന വിവിധ വഴികൾ സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയ നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിൻ തുടങ്ങി. സമൂഹമാധ്യമങ്ങൾ വഴി വ്യക്തിവിവരങ്ങൾ കവരുക, പണം തട്ടുക, മറ്റു കുറ്റകൃത്യങ്ങൾ നടത്തുക എന്നിവക്കെതിരെയാണ് കാമ്പയിൻ. തട്ടിപ്പുകാർ സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന തന്ത്രങ്ങൾ, ഉപകരണങ്ങൾ, മറ്റ് ഇൻറർനെറ്റ് വഴികൾ എന്നിവ പൊതുജനങ്ങൾക്ക് മനസ്സിലാക്കാനാണിത്. തട്ടിപ്പ് മെയിലുകൾ, സന്ദേശങ്ങൾ തുടങ്ങിയവക്കെതിെര നിലവിൽതെന്ന മന്ത്രാലയം കാമ്പയിൻ തുടരുന്നുണ്ട്. മന്ത്രാലയത്തിെൻറ ട്വിറ്റർ അക്കൗണ്ടിൽ ഇത്തരം തട്ടിപ്പുകൾ മനസ്സിലാക്കാനുള്ള വഴികൾ വിവരിക്കുന്നുണ്ട്.
തങ്ങളുടെ വ്യക്തിവിവരങ്ങൾ മാറ്റണമെന്ന് പറയുന്ന തരത്തിലാണ് മിക്ക തട്ടിപ്പ് സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിൽ വരുന്നത്. ഇതിന് വ്യക്തിവിവരങ്ങൾ വാങ്ങുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ബാങ്ക് വിവരങ്ങൾ അടക്കം ചോദിച്ച് മനസ്സിലാക്കി അക്കൗണ്ടിൽനിന്ന് പണം തട്ടുന്ന സംഘങ്ങളും സജീവമാണ്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുെതന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. അക്കൗണ്ട് വിവരങ്ങളോ വ്യക്തിവിവരങ്ങളോ ആരുമായും പങ്കുവെക്കരുത്. 2018ൽ ൈസബർ ക്രൈം ഡിപ്പാർട്ട്മെൻറിന് ലഭിച്ച പരാതികളിൽ 40 ശതമാനവും ഇലക്ട്രോണിക് തട്ടിപ്പുകളുമായി ബന്ധെപ്പട്ടതായിരുന്നു. ആകെ പരാതികളുടെ 40 ശതമാനം വരുമിത്. വാട്സ്ആപ്, എസ്.എം.എസുകൾ വഴി നടത്തിയ തട്ടിപ്പുകളാണ് ഏറെയും.
ബാങ്ക് ഉപയോക്താക്കളുടെ പേര്, പാസ്വേഡ്, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, അക്കൗണ്ട് വിവരങ്ങള്‍, മറ്റു വ്യക്തിപരമായ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുെടയും ലിങ്കുകള്‍, ട്രേഡ് മാര്‍ക്കുകള്‍ ചിത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സന്ദേശം അയക്കാറുള്ളത്. ഓരോരുത്തരും തങ്ങളുടെ ഇ-മെയില്‍ വിലാസം, മറ്റു ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ എന്നിവയുടെ പാസ്വേഡുകള് കൃത്യമായ ഇടവേളകളില്‍ മാറ്റണമെന്ന് ആഭ്യന്തര മന്ത്രാലയം ഉപദേശിച്ചു. മാത്രമല്ല, പാസ്വേഡുകളില് അക്ഷരങ്ങള്‍, അക്കങ്ങള്‍, പ്രത്യേക ചിഹ്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
തട്ടിപ്പുകൾ കണ്ടാൽ അറിയിക്കാം
എന്തെങ്കിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മെട്രാഷ് 2 ആപ്ലിക്കേഷന്‍ വഴിയോ cccc@moi.gov.qa എന്ന ഇ-മെയില്‍ വിലാസത്തിലോ വിവരം അറിയിക്കണം. മന്ത്രാലയത്തിെൻറ സൈബർ കുറ്റകൃത്യ പ്രതിരോധ കേന്ദ്രവുമായി 2347444 എന്ന നമ്പറിലോ ഹോട്ട്ലൈൻ നമ്പറായ 66815757 ലോ ഇത്തരം തട്ടിപ്പുവിവരങ്ങൾ അറിയിക്കാം. അടുത്തിടെ ഖത്തർ സി.െഎ.ഡി വകുപ്പിൽനിന്നെന്ന വ്യാജേന ആളുകൾക്ക് മൊബൈലിൽ തട്ടിപ്പ് സന്ദേശങ്ങൾ വന്നിരുന്നു. ഇതിെൻറ കൂടി പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. താങ്കളുെട എ.ടി.എം കാർഡ് സുരക്ഷാകാരണങ്ങളാൽ റദ്ദാക്കിയെന്നാണ് സി.െഎ.ഡി വകുപ്പിൽനിന്നെന്ന വ്യാജേനയുള്ള സന്ദേശത്തിലുള്ളത്. സി.െഎ.ഡിയിൽനിന്നുള്ള നിർദേശപ്രകാരം ഇനി ഇടപാട് നടത്താൻ കഴിയില്ലെന്നും പ്രശ്നം പരിഹരിക്കാൻ ഖത്തർ സി.െഎ.ഡിയുമായി 0097431637590 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും സന്ദേശത്തിലുണ്ട്. +97470163104 നമ്പറിൽ നിന്നാണ് ഇത് വരുന്നത്. അതിനാൽതെന്ന, ആളുകൾ യഥാർഥ സന്ദേശമാണെന്ന് തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്.
സന്ദേശത്തിൽ കാണിച്ച നമ്പറിലേക്ക് വിളിച്ചാൽ ചിലപ്പോൾ ഹിന്ദിയിൽ സംസാരിക്കുന്ന ആളായിരിക്കും ഫോൺ എടുക്കുക. എ.ടി.എം കാർഡിെൻറ പ്രശ്നങ്ങൾ പരിഹരിക്കാൻ ഫീസ് വേണമെന്നായിരിക്കും ചിലപ്പോൾ മറുതലക്കലെ ആവശ്യം. അല്ലെങ്കിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എ.ടി.എം രഹസ്യനമ്പറുകൾ എന്നിവയും ആവശ്യപ്പെടാറുണ്ട്. ഇത് വിശ്വസിച്ച് വ്യക്തിവിവരങ്ങളോ ബാങ്ക് വിവരങ്ങളോ നൽകിയാൽ അക്കൗണ്ടിലെ പണം നഷ്ടപ്പെടും. രാജ്യത്തിനു പുറത്തുനിന്നുള്ള ആളുകളാണ് ഇതിനുപിന്നിൽ. ബമ്പർ സമ്മാനം കിട്ടിയിട്ടുണ്ടെന്നും എത്തിക്കാൻ സർവിസ് ചാർജ് ആവശ്യമുണ്ടെന്നും ഉടൻ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താൽ വൻതുക സമ്മാനം അക്കൗണ്ടിൽ എത്തുമെന്നും പറയുന്ന സന്ദേശങ്ങൾ മുമ്പ് വ്യാപകമായിരുന്നു. ചിലർ തട്ടിപ്പറിയാതെ കെണിയിൽ വീഴുകയും പണം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ബാങ്കിൽനിന്നെന്നു വിശ്വസിപ്പിക്കുന്ന വ്യാജ കാളുകളും വരുന്നുണ്ട്. പല സമയത്തും ഇത്തരം തട്ടിപ്പുകൾക്കെതിരെ ബാങ്കുകളും മറ്റും മുന്നറിയിപ്പ് നൽകുന്നുണ്ട്. ബാങ്കുകളോ മൊബൈൽ കമ്പനികളോ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലുള്ള വ്യക്തി വിവരങ്ങൾ ആവശ്യെപ്പട്ട് ഒരിക്കലും ഉപഭോക്താവിനെ വിളിക്കാറില്ല.
ഇൻറർനെറ്റ് തട്ടിപ്പ് അഥവാ ഫിഷിങ്
ഇൻറർനെറ്റ് വഴി സ്വകാര്യ വിവരങ്ങൾ കരസ്ഥമാക്കി തട്ടിപ്പുകൾ നടത്തുന്നതിന് ‘ഫിഷിങ്’ എന്നാണ് പറയുക. ഇ-മെയിലുകളും മെസേജുകളും ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും അപകടകരമായ ഫയലുകൾ അടങ്ങുന്ന അറ്റാച്ച്മെൻറ് തുറക്കാനാവശ്യപ്പട്ടുകൊണ്ടോ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ നിർദേശിച്ചു കൊണ്ടോ ആയിരിക്കും ഇരകളെ വലയിൽ വീഴ്ത്തുന്നത്. ഇത്തരം ഇ-മെയിലുകളെയും സന്ദേശങ്ങളെയും കരുതിയിരിക്കണം.
ഇത്തരം സൈബർ ആക്രമണങ്ങളിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെടാനും കമ്പ്യൂട്ടർ തന്നെ ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. യഥാർഥമെന്നു തോന്നിക്കുന്ന വെബ്സൈറ്റ് ലിങ്കുകൾ വഴിയോ, നിങ്ങളുടെ സുഹൃത്തുക്കൾ, വ്യക്തികൾ, സ്ഥിരമായി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ എന്നിവയുടെ പേരിലോ ഉള്ള ഇ-മെയിലുകൾ വഴിയോ ആയിരിക്കും ആക്രമണകാരികൾ സമീപിക്കുക. ഇതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം.
ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഇ-ഷോപ്പിങ്ങിനുപയോഗിക്കുന്ന വിവരങ്ങൾ, സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവ ഇതിലൂടെ മോഷ്ടിക്കപ്പെടാമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.