ദോഹ: ഐക്യരാഷ്ട്രസഭയുടെ മൾട്ടി പാർട്ണർ ട്രസ്റ്റ് ഫണ്ടിലേക്ക് സംഭാവന നൽകുന്ന രാജ്യങ്ങളിൽ ഖത്തർ അറബ് രാജ്യങ്ങളിൽ ഒന്നാമത്. ലോകതലത്തിൽ ആറാംസ്ഥാനവുമുണ്ട്. വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി ജനറൽ ഡോ. അഹ്മദ് ബിൻ ഹസൻ അൽ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്. ഐക്യരാഷ്ട്രസഭ ദിനാചരണത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്ര സഭയുെടയും അനുബന്ധ സ്ഥാപനങ്ങളുെടയും എല്ലാ സഹായ പ്രവർത്തനങ്ങൾക്കും ഖത്തർ സാമ്പത്തികമായി സഹായം നൽകുന്നുണ്ട്. ഇതു കൂടുതൽ ശക്തമായി തുടരും. വിദ്യാഭ്യാസം, സാംസ്കാരികം, ശാസ്ത്രം എന്നിവക്കായുള്ള ഖത്തർ നാഷനൽ കമീഷെൻറ നേതൃത്വത്തിൽ ഡിേപ്ലാമാറ്റിക് ക്ലബിലാണ് പരിപാടി നടന്നത്.
സാമ്പത്തിക സഹായത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഖത്തറും ഐക്യരാഷ്ട്ര സഭയും തമ്മിെല ബന്ധം. ഐക്യരാഷ്ട്ര സഭയുെട നിരവധി അനുബന്ധ സ്ഥാപനങ്ങളുെട ഓഫിസുകൾ ദോഹയിൽ തുറന്നുപ്രവർത്തിക്കുന്നുണ്ട്. സഭയുമായി ബന്ധെപ്പട്ട് നടക്കുന്ന എല്ലാ യോഗങ്ങളിലും പരിപാടികളിലും ഖത്തർ എപ്പോഴും പങ്കെടുക്കാറുമുണ്ട്. ഖത്തറിലെയും പുറത്തുള്ളവരുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഖത്തർ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ഇതിനായി ഐക്യരാഷ്ട്ര സഭയുമായി യോജിച്ച് പ്രവർത്തിക്കുന്നുണ്ട്.
ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിെൻറ ഹ്യുമാനിേറ്ററിയൻ ദൂതൻ ഡോ.അഹ്മദ് അൽ മുറൈഖി യോഗത്തിൽ പങ്കെടുത്തു. ദോഹയിലെ യുനെസ്കോ ഓഫിസിെൻറ ഡയറക്ടറാണ് അദ്ദേഹം. 1971ൽ ഖത്തർ ഐക്യരാഷ്ട്ര സഭയിൽ ചേർന്നതുമുതൽ ഇരുകൂട്ടരും തമ്മിൽ മികച്ച ബന്ധമാണ് നിലനിർത്തിപ്പോരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ വർഷംതന്നെ ന്യൂയോർക്കിലെ സഭയിൽ ഖത്തറിെൻറ സ്ഥിരംപ്രതിനിധി സംഘവും ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനം, കുട്ടികളുടെ ക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ ഖത്തർ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ ഏറെ മികച്ചതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.