ദോഹ: ഗൾഫ് സഹകരണ സമിതിയുടെ ശക്തിയെ ഗൾഫ് പ്രതിസന്ധി ദുർബലമാക്കിയെന്നും പ്രതിസന്ധി തുടരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്. കുവൈത്ത് പാർലമെൻറിെൻറ ശൈത്യകാല സെഷൻ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അമീർ. ജി.സി.സിയിലെ സഹോദരരാജ്യങ്ങൾ തമ്മിെല അഭിപ്രായ ഭിന്നതകളും തർക്കങ്ങളും ഒരിക്കലും സ്വീകാര്യമല്ലെന്നും എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഗൾഫ് ഐക്യം സാധ്യമാക്കണമെന്നും കുവൈത്ത് അമീർ ആവശ്യപ്പെട്ടു.
ഭിന്നതകളും പ്രതിസന്ധികളും പരിഹരിക്കപ്പെടണം. എല്ലാ ഭിന്നതകൾക്കും താൽപര്യങ്ങൾക്കും മീതെ അറബ് താൽപര്യത്തിനാണ് മുൻഗണന നൽകേണ്ടത്. ഇത് ഓരോ രാജ്യങ്ങളുടെയും ചരിത്രപരമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. മുമ്പെങ്ങുമില്ലാത്ത വിധത്തിൽ മേഖല പ്രതിസന്ധിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. നിരവധി സഹോദര രാജ്യങ്ങളിൽ അസ്ഥിരതയും അരക്ഷിതാവസ്ഥയുമാണ് നിലവിലെ സാഹചര്യങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. എല്ലാം മറികടക്കുമെന്ന് പ്രതീക്ഷിക്കുെന്നന്നും കുവൈത്ത് അമീർ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.