ദോഹ: 2022ലെ ഫിഫ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനായി ദോഹയിലെ പഴയ വിമാനത്താവളം വീണ്ടും പ്രവർത്തന സജ്ജമാക്കാൻ തീരുമാനം. ചാമ്പ്യൻഷിപ്പിനായുള്ള സന്ദർശകരുടെ തിരക്ക് കണക്കിലെടുത്താണ് വീണ്ടും തുറന്നുപ്രവർത്തിപ്പിക്കാൻ അധികൃതർ തീരുമാനമെടുത്തത്. 2014 മേയ് മാസത്തിൽ ഹമദ് രാജ്യാന്തര വിമാനത്താവളം പ്രവർത്തനമാരംഭിക്കുന്നതുവരെ ഖത്തറിലേക്കുള്ള അന്താരാഷ്ട്ര കവാടമായിരുന്നു ദോഹ രാജ്യാന്തര വിമാനത്താവളം.
നിലവിൽ അമീരി സർവിസ്, സൈനിക,
സർവിസുകൾക്കും വിദേശ പ്രതിനിധികളുടെ സന്ദർശനങ്ങൾക്കുമായാണ് ദോഹ വിമാനത്താവളം പ്രവർത്തിപ്പിക്കുന്നത്. ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിറാണ് ദോഹ വിമാനത്താവളം വീണ്ടും സജീവമാക്കുന്നതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ലോകകപ്പിെൻറ രണ്ടുമാസം മുമ്പും ചാമ്പ്യൻഷിപ്പ് കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞും വളരെ തിരക്കുപിടിച്ച സമയമായിരിക്കും. അക്കാരണത്താൽ ദോഹ രാജ്യാന്തര വിമാനത്താവളം വീണ്ടും പ്രവർത്തിപ്പിക്കുകയാണെന്നും അക്ബർ അൽ ബാകിർ വ്യക്തമാക്കിയിരുന്നു. 10 ദശലക്ഷം സന്ദർശകരെ ഉൾക്കൊള്ളാൻ ഇതിലൂടെ സാധിക്കുമെന്നും അൽ ബാകിർ പറഞ്ഞു. ഫിഫ ലോകകപ്പിനായി 10 ലക്ഷത്തിലേറെ കാണികളെയാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.