ദോഹ: പ്രവാസി സംഘടനയായ ഇൻകാസിെൻറ(ഇന്ത്യൻ കൾചറൽ ആൻഡ് ആർട്സ് സൊസൈറ്റി) ഖത്ത റിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സങ്കീർണമായ പ്രശ്നങ്ങൾ. കോൺഗ്രസിെൻറ പ് രവാസി പോഷക സാംസ്കാരിക സംഘടനയാണ് ഇൻകാസ്. ഏറെക്കാലമായി ഖത്തറിൽ രണ്ട് വിഭാഗങ് ങളായാണ് സംഘടന പ്രവർത്തിക്കുന്നത്. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമലയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയും ഹൈദർ ചുങ്കത്തറയുടെ നേതൃത്വത്തിലുള്ള മറ്റൊരു കമ്മിറ്റിയുമായാണ് ഇരുകൂട്ടരും പ്രവർത്തിക്കുന്നത്. നിരവധി കലാ സാംസ്കാരിക കായിക പരിപാടികൾ നടത്തി സജീവമായാണ് ഇവർ മുന്നോട്ടുപോകുന്നത്. ൈഹദർ ചുങ്കത്തറയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് തുമാമയിലെ ഇൻറഗ്രേറ്റഡ് ഇന്ത്യൻ കമ്യൂണിറ്റി സെൻററിൽ (ഐ.ഐ.സി.സി) പുതിയ ഓഫിസ് അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് പുതിയ തലത്തിൽ എത്തിനിൽക്കുന്നത്.
ഇന്ത്യന്‍ എംബസിയുടെ മൂന്ന് അപ്പെക്സ് സംഘടനകളുടെയും ആസ്ഥാനമായാണ് ഐ.ഐ.സി.സി പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിലാണ് കഴിഞ്ഞയാഴ്ച ഹൈദർ ചുങ്കത്തറയുടെ നേതൃത്വത്തിൽ ഇൻകാസ് ഓഫിസ് തുറന്നത്. ഇതിനെതിരെ സമീർ ഏറാമല ഇന്ത്യൻ എംബസിക്ക് പരാതി നൽകുകയായിരുന്നു. തങ്ങളാണ് ഇൻകാസിെൻറ ഔദ്യോഗിക വിഭാഗമെന്നും ഇതിനാൽ മറുവിഭാഗത്തിന് ഓഫിസ് അനുവദിക്കരുതെന്നുമായിരുന്നു ആവശ്യം. കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഒ.ഐ.സി.സി ചുമതലയുമുള്ള എൻ. സുബ്രഹ്മണ്യം ഇതുമായി ബന്ധപ്പെട്ട കത്തും എംബസിക്ക് കൈമാറി. ഇതോടെ ഐ.ഐ.സി.സിയിൽ നിന്ന് ഓഫിസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ൈഹദർ വിഭാഗത്തിന് അറിയിപ്പും ലഭിച്ചു.
എന്നാൽ, കെ.പി.സി.സിയുടെ കത്ത് കൈമാറിയതോടെ ഇൻകാസ് എന്നത് രാഷ്ട്രീയ സംഘടനയാണെന്ന് അധികൃതർക്ക് ബോധ്യമാവുകയും ഇത് സംഘടനാ പ്രവർത്തനത്തിനുതന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് മാറിയെന്നും മറുവിഭാഗം കുറ്റെപ്പടുത്തുന്നു.
ഖത്തറിൽ രാഷ്ട്രീയ മത സംഘടനകൾക്ക് പ്രവർത്തിക്കാൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ, മറുവിഭാഗത്തിന് അനുവദിച്ച ഓഫിസ് തങ്ങളുടെ ഇടപെടലിൽ ഒഴിയാൻ പറഞ്ഞതുമൂലമുള്ള വിരോധത്തിൽ അവർ നടത്തുന്ന പ്രചാരണമാണ് ഇതെന്ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമല ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു. ഇൻകാസ് എന്നത് കോൺഗ്രസിെൻറ പോഷകസംഘടനയാണെന്ന് അധികൃതർക്ക് അറിയാത്ത പ്രശ്നമൊന്നും ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. എംബസിയുടെ അപെക്സ് സംഘടനയായ ഐ.സി.സിയുടെ കീഴിൽ പ്രവർത്തിക്കുന്നു എന്നതിനാൽ അതിെൻറ എല്ലാ നിർദേശങ്ങളും പാലിക്കാൻ തങ്ങൾ തയാറാണെന്ന് ഹൈദർ ചുങ്കത്തറ പ്രതികരിച്ചു. ഓഫിസ് ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അത് അനുസരിക്കും. തങ്ങൾ മറുവിഭാഗത്തിനെതിരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. കെ.പി.സി.സിയുടെ ചട്ടപ്രകാരം ഖത്തർ ഇൻകാസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കാത്തതാണ് അടിസ്ഥാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഐ.സി.സി ബന്ധപ്പെട്ടവരുടെ യോഗം അടുത്ത ദിവസം വിളിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.