ദോഹ: അടുത്ത ഫ്ലാറ്റിൽ പ്രാണികളെ ഒഴിവാക്കാനുള്ള മരുന്ന് പ്രയോഗിച്ചതു മൂലമുള്ള വ ിഷബാധയാണ് ഖത്തറിൽ മലയാളി ദമ്പതികളുെട കുഞ്ഞുങ്ങളുെട മരണകാരണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ആദ്യഘട്ടത്തിെല മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇതാണെന്നും ഭക്ഷ്യവിഷബാധയല്ലെന്ന് തെളിഞ്ഞതായും മന്ത്രാലയം അറിയിച്ചു.
കോഴിക്കോ ട് ഫേറാക്ക് സ്വദേശി ചെറയക്കാട് ഹാരിസിെൻറയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ ഷമീമയുടെയും മക്കളായ റഹാൻ ഹാരിസ് (മൂന്നര), റിദ ഹാരിസ് (ഏഴ് മാസം) എന്നിവരാണ് വെള്ളിയാഴ്ച ഹമദ് ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ ഛർദിയും ശ്വാസതടസ്സവും മൂലം അവശനിലയിലായ കുട്ടികളെ ഹമദ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഹമദ് മെഡിക്കൽ കോർപറേഷെൻറ അടിയന്തരവിഭാഗത്തിലെ മെഡിക്കൽ സംഘം ഇതുസംബന്ധിച്ച് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. മരണം നടന്ന ഉടൻതന്നെ സാംക്രമികരോഗ അന്വേഷണവിഭാഗത്തിെൻറയും വിഷചികിത്സാ കമീഷെൻറയും നേതൃത്വത്തിൽ കുടുംബം താമസിച്ചിരുന്ന സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇവർ കഴിച്ച ഭക്ഷണത്തിെൻറ സാംപ്ൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്നാണ് മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് തെളിഞ്ഞത്. മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം മരണം കീടനാശിനി സാന്നിധ്യം മൂലമോ രാസവസ്തുക്കളുടെ സാന്നിധ്യം മൂലമോ ആണ്. ബിൻമഹ്മൂദിലാണ് കുടുംബം താമസിക്കുന്നത്. ഇവരുടെ അടുത്തുള്ള മറ്റൊരു ഫ്ലാറ്റിൽ പ്രാണികളെ ഒഴിവാക്കാനുള്ള മരുന്ന് തളിച്ചിരുന്നു. കുടുംബം വ്യാഴാഴ്ച രാത്രി റസ്റ്റാറൻറിൽനിന്ന് ഭക്ഷണം പാർസൽ വാങ്ങി വീട്ടിലെത്തിച്ച് കഴിച്ചിരുന്നു. ഇതോടെയാണ് ഭക്ഷ്യവിഷബാധയാണോ എന്ന സംശയം ഉയർന്നത്.
ഷമീമയുടെ പിതാവ് വാണിയൂര്‍ മമ്മൂട്ടി, മാതാവ് ആയിഷ, ഹാരിസിെൻറ മാതാവ് നസീമ, സഹോദരിയുടെ ഭര്‍ത്താവ് ആരിഫ് എന്നിവര്‍ കഴിഞ്ഞ ദിവസം നാട്ടിൽനിന്ന് ദോഹയിൽ എത്തിയിട്ടുണ്ട്. നടപടികൾ പൂര്‍ത്തിയായി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്. തിങ്കളാഴ്ച െവെകീട്ട് ദോഹയിൽ ഖബറടക്കം നടത്തും. ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാതാപിതാക്കളുടെ ആരോഗ്യനില തൃപ്തികരമാണ്. വർഷങ്ങളായി ഇൗ കുടുംബം ദോഹയിലാണ് താമസിക്കുന്നത്. ഹാരിസ് അബൂനഖ്ലയിലെ ഹമദ് പബ്ലിക് ഹെൽത്ത് സെൻററിലും ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെൻററിലും നഴ്സായി ജോലി ചെയ്യുകയാണ്. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് അസർ നമസ്കാരത്തിനു ശേഷം അബൂഹമൂർ ഖബർസ്ഥാനിൽ നടക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.