ദോഹ: മറ്റു രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി ഖത്തർ എല്ലാ ആളുകളെയും ഉൾക്കൊള്ളു ന്ന എല്ലാ രാജ്യക്കാരെയും സ്വാഗതം ചെയ്യുന്ന നാടാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ ് ലുൽവ റാഷിദ് അൽ ഖാതിർ പറഞ്ഞു. ലോകത്തിനു മുന്നിൽ എേപ്പാഴും ഖത്തർ വാതിലുകൾ തുറന്ന ുവെച്ചിരിക്കുന്നു. നിയമമേഖലയിലുള്ളവർക്കും മനുഷ്യാവകാശസംഘടനകൾക്കും ഖത്തർ വ ാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. മറ്റു രാജ്യങ്ങളിൽനിന്ന് ഭിന്നമാണ് ഇക്കാര്യത്തിൽ ഖത്തറിെൻറ നിലപാട്. കഴിഞ്ഞ ദിവസം സമാപിച്ച ‘ആഗോള സുരക്ഷ ഫോറ’ത്തിെൻറ തുറന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. മേഖലയിൽ രാഷ്ട്രീയമായി പ്രത്യേക ഗ്രൂപ്പായി ചിലർ നിൽക്കുന്നു. നിലവിലെ ഈ സാഹചര്യത്തെ ലുൽവ വിമർശിച്ചു. ഖത്തർ ഇത്തരം രാഷ്ട്രീയത്തിനെതിരാണ് എപ്പോഴും. പക്ഷപാത നിലപാടുകൾ മറ്റുള്ളവർക്കുനേരെ ഉണ്ടാകാൻ ഇത്തരം രാഷ്ട്രീയ നീക്കം കാരണമാകും. അത് മേഖലയിൽ ജീവിക്കുന്ന എല്ലാവർക്കും പ്രയാസം സൃഷ്ടിക്കും. മൂന്നു കാര്യങ്ങൾ എല്ലാ സന്ദർഭങ്ങളിലും പ്രസക്തമാണ്.
പുതിയ ഒരു കാര്യം ഉണ്ടാവുകയാണെങ്കിൽ ഈ മൂന്നു കാര്യങ്ങൾ നാം ഏറെ ശ്രദ്ധിക്കണം. കിട്ടുന്ന വിവരങ്ങൾ എവിടെനിന്നാണ് വരുന്നത് എന്ന് ആദ്യം പരിശോധിക്കണം. ലോകത്ത് നടക്കുന്ന വ്യത്യസ്ത കാര്യങ്ങളും വൈജാത്യങ്ങളും നന്നായി മനസ്സിലാക്കണം. ഒരു വ്യാജവാർത്ത വന്നാൽ മനഃപൂർവം അത് പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ഈ മൂന്ന് കാര്യങ്ങൾ ഒരു വിവരം ലഭിക്കുന്ന മുറക്ക് നമ്മൾ ശ്രദ്ധിക്കണം. ഉപരോധരാജ്യങ്ങൾ ഖത്തറിനെതിരെ വ്യാജവാർത്തകളും നുണകളും പ്രചരിപ്പിക്കുകയാണ്. അവർ പറയുന്ന പല കാര്യങ്ങളും സത്യമല്ല. ഉപരോധം അവസാനിപ്പിക്കുന്ന കാര്യത്തിൽ കുവൈത്ത് നടത്തുന്ന മധ്യസ്ഥശ്രമങ്ങൾ ഏെറ വിലമതിക്കുന്നു. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾക്കുള്ള സാധ്യത വരുേമ്പാഴേക്ക് ഉപരോധരാജ്യങ്ങളിലെ ഏതെങ്കിലും ഒരു കക്ഷി ശത്രുതാപരമായ കാര്യം അത്തരം ശ്രമങ്ങൾക്കെതിരെ ഉന്നയിക്കും. എപ്പോഴും ഇതാണ് സംഭവിക്കുന്നത്.
അന്താരാഷ്ട്ര തലത്തിലുള്ള വിവിധ പ്രശ്നങ്ങളിൽ ഖത്തർ മധ്യസ്ഥത വഹിക്കുന്നുണ്ട്. എല്ലാവർക്കും സ്വീകാര്യമായ മധ്യസ്ഥൻ ആവാൻ ഖത്തറിെൻറ എല്ലാവരോടുമുള്ള സൗഹൃദസമീപനങ്ങളിലൂടെ കഴിയുന്നുമുണ്ട്. ഇത്തരം കാര്യങ്ങളിൽ ഒരു പ്രവർത്തനം പോലും നടത്താത്ത ഉപരോധരാജ്യങ്ങൾ മധ്യസ്ഥരാജ്യത്തിനെതിരെ കള്ളങ്ങൾ പറയുകയാണ്. ഇറാൻ-യു.എസ് പ്രശ്നങ്ങളിൽ പെട്ടെന്ന് എടുത്തുചാടിയുള്ള നിലപാടുകളല്ല വേണ്ടത്. സാവധാനത്തിലുള്ള ചിന്തിച്ചുള്ള നിലപാടുകളാണ് സ്വീകരിക്കേണ്ടത്. ആഗോളതലത്തിൽ ഈ സാഹചര്യത്തെ പരിഗണിച്ചുള്ളനടപടിയാണ് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടത്. ഇറാൻ-അമേരിക്ക പ്രശ്നത്തിൽ ൈസനികമായ നടപടിയാണ് ഉണ്ടാവുന്നതെങ്കിൽ അത് ആഗോളതലത്തിൽതന്നെ പ്രശ്നങ്ങൾ ഉണ്ടാക്കും. എല്ലാ ജനങ്ങളെയും ഗുരുതരമായി ബാധിക്കും.
ആഗോള പ്രകൃതിവാതക വിപണിയിൽ ഖത്തർ ഒറ്റക്കുതന്നെ 30 ശതമാനവും കൈകാര്യംചെയ്യുന്നുണ്ട്. വാതകകയറ്റുമതി തങ്ങൾ െപട്ടെന്ന് അവസാനിപ്പിച്ചാൽ എന്താകും സ്ഥിതി. ജപ്പാനെ അത് എങ്ങെന ബാധിക്കും. ജപ്പാന് ആവശ്യമായ വാതകത്തിെൻറ 60 ശതമാനവും ഖത്തറിൽനിന്നാണ് വാങ്ങുന്നത്. ബ്രിട്ടെൻറ സ്ഥിതി എന്താകും. വാതകത്തിെൻറ കാര്യത്തിൽ 30 ശതമാനവും ഖത്തറിെനയാണ് ബ്രിട്ടൻ ആശ്രയിക്കുന്നത്. ഇതു തന്നെയായിരിക്കും ഇന്ത്യ, സിംഗപ്പൂർ, ൈചന, ദക്ഷിണകൊറിയ പോലുള്ള മറ്റുള്ള രാജ്യങ്ങളുടെ കാര്യവും. തുർക്കിയുടെ സിറിയയിലെ ൈസനിക ഇടപെടൽ വിഷയം ഏറെ സങ്കീർണമാണ്. സിറിയ വർഷങ്ങളായി പ്രശ്നങ്ങളും യുദ്ധങ്ങളും അഭിമുഖീകരിക്കുന്ന രാജ്യമാണ്. അവിെട തീവ്രവാദ ഗ്രൂപ്പുകളുണ്ട്. എന്നാൽ അവരുടെ അതിർത്തിപ്രദേശങ്ങൾ പ്രശ്നകലുഷിതമാണ്. തുർക്കിക്ക് അവരുടെ ആഭ്യന്തരസുരക്ഷയും പ്രധാനെപ്പട്ടതാണെന്നും ലുൽവ അൽഖാതിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.