ദോഹ: സിറിയൻ അതിർത്തി പ്രദേശങ്ങളിൽ തുർക്കി നടത്തുന്ന സൈനിക ആക്രമണം തങ്ങളുടെ അതി ർത്തി സുരക്ഷിതമാക്കാനും തീവ്രവാദികളെ അതിർത്തി പ്രദേശങ്ങളിൽനിന്ന് അകറ്റാനു മാണെന്ന് ഖത്തറിലെ തുർക്കി അംബാസഡർ ഫിക്റത്ത് ഓസിർ പറഞ്ഞു. തുർക്കിയിൽ കഴിയുന്ന സിറിയൻ അഭയാർഥികൾക്ക് സുരക്ഷിതമായി തിരിച്ചുപോകാനുള്ള മാർഗമൊരുക്കൽ കൂടിയാണ് സൈനിക നടപടിയിലൂടെ ഖത്തർ ചെയ്യുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സിറിയയിലെയും തുർക്കി അതിർത്തിപ്രദേശങ്ങളിലെയും തീവ്രവാദ ഭീഷണി ഐസിസിൽ മാത്രം ഒതുങ്ങുന്നതല്ല. തീവ്രവാദികളെ പൂർണമായി ഇല്ലായ്മ ചെയ്യുന്നതുവരെയും അതിർത്തി ശുദ്ധീകരിക്കുന്നതുവരെയും തുർക്കി ആക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ കൂട്ടാളികളോട് തീവ്രാദഭീഷണിയെ പറ്റിയും അതിർത്തി സുരക്ഷിതമാക്കുന്നതിനെ പറ്റിയും നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്തുള്ള തീവ്രവാദ സാന്നിധ്യത്തിൽ ഏറെക്കാലം സഹിഷ്ണുത കാണിക്കാൻ കഴിയില്ല. ഇതിനാലാണ് സൈനിക നടപടി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. നിരവധി അഭയാർത്ഥികളാണ് സൈനിക നടപടി നടക്കുന്ന സ്ഥലങ്ങളിൽ ഉള്ളത്. തീവ്രവാദ ഭീഷണി മൂലം ഇവർക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാൻ കഴിയുന്നില്ല. ഇതിനാൽ സിറിയൻ ജനതക്കും കൂടി വേണ്ടിയാണ് തങ്ങളുടെ നടപടികളെന്നും തുർക്കി അംബാസഡർ പറഞ്ഞു. തുർക്കി അല്ലാതെ മറ്റൊരു രാജ്യവും ഐസിസിനെതിരെ ഇത്ര ശക്തമായും നേരിട്ടും ൈസനിക നടപടി സ്വീകരിച്ചിട്ടില്ല. ഇത്തരത്തിൽ ചെയ്യുന്ന ഏക രാജ്യം തുർക്കിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.