ദോഹ: ചുരുക്കം ചില ൈഡ്രവർമാരുടെ മോശം പെരുമാറ്റങ്ങളും തെറ്റുകളും കർവ ടാക്സിയെ ഒന്നടങ്കം കുറ്റം പറയുന്ന രൂപത്തിലേക്ക് മാറരുതെന്ന് മുവാസലാത്ത് (കർവ) പബ്ലിക് റിലേഷൻ ഓഫിസർ. രാജ്യത്തിെൻറ പൊതുഗതാഗത കമ്പനിയാണ് മുവാസലാത്ത്. രാജ്യത്തെ ഗതാഗത നിയമങ്ങൾ സംബന്ധിച്ചും സുരക്ഷാ പ്രവർത്തനങ്ങളെ കുറിച്ചും ഏറ്റവും മികച്ച പരിശീലനം പൂർത്തിയാക്കിയാണ് കർവ ടാക്സി ൈഡ്രവർമാർ നിരത്തിലിറങ്ങുന്നത്. ഉപഭോക്താക്കളോടെങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് ക്രാഷ് കോഴ്സ് വരെ ൈഡ്രവർമാർക്ക് നൽകുന്നുണ്ടെന്ന് പബ്ലിക് റിലേഷൻ ഓഫിസർ കാലിദ് കഫൂദ് വ്യക്തമാക്കി.
35 രാജ്യങ്ങളിൽനിന്നായി 7000ത്തോളം ൈഡ്രവർമാർ കർവക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാവർക്കും മികച്ച പരിശീലനം ലഭിച്ചിട്ടുണ്ട്. ചില ൈഡ്രവർമാർ എന്തെങ്കിലും തെറ്റ് വരുത്തുന്നുണ്ടെങ്കിൽ അത് എല്ലാ ൈഡ്രവർമാരുടെയും തലയിലേക്ക് ഇറക്കി വെക്കരുത്. ൈഡ്രവർമാരെല്ലാവരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നവരാണ്. ൈഡ്രവർമാർ വരുത്തി വെക്കുന്ന തെറ്റുകൾക്കും കുറ്റങ്ങൾക്കും അവർതന്നെയാണ് ഉത്തരവാദികൾ. ഓരോ ൈഡ്രവർക്കുമെതിരായ പരാതികൾ മുവാസലാത്ത് ഗൗരവമായിതന്നെ മുഖവിലയ്ക്കെടുക്കുന്നുണ്ട്. അതിെൻറ തുടർനടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നുമുണ്ട്. ഇക്കാര്യത്തിൽ അദ്ദേഹം പൊതുജനങ്ങൾക്ക് ഉറപ്പുനൽകി.
നമ്മളെല്ലാവരും ടാക്സിയുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ്. ഉപഭോക്താവിനെ, യാത്രക്കാരനെ കാത്തിരിക്കുകയെന്നതാണ് ടാക്സി. എല്ലാ സ്ഥലങ്ങളിലും പാർക്കിങ് സ്പോട്ടുകൾ ഉണ്ടാകണമെന്നില്ല. അതാണ് ഇടക്ക് ചില പ്രശ്നങ്ങൾക്ക് കാരണം.അപ്പോൾ ൈഡ്രവർക്ക് ആ യാത്രക്കാരനെ വാഹനത്തിൽ കയറ്റേണ്ട ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽനിന്ന് യാത്രക്കാരെ കയറ്റുേമ്പാൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കർവ ടാക്സിയിൽ മീറ്റർ തകരാറിലാക്കി അമിത ചാർജ് ഈടാക്കാൻ ഒരിക്കലും സാധ്യമല്ല. സെൻസർ സംവിധാനത്തിലാണ് മീറ്റർ പ്രവർത്തിക്കുന്നത്. പൊതുഗതാഗത സംവിധാനത്തെ കുറിച്ച് പൊതുജനങ്ങൾ ഇനിയും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.