ദോഹ: പ്രവാസികൾക്ക് നിയമകാര്യങ്ങളിൽ സഹായം നൽകാനും ഉപദേശ നി ർദേശങ്ങൾ നൽകാനുമായി ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) ലീഗൽ ക്ലിനിക് തുടങ്ങുന്നു. തുമാമ റോഡില്‍ തൈസീര്‍ പെട്രോള്‍ സ്റ്റേഷന് പിറകിലായി പുതുതായി ഉദ്ഘാടനം ചെയ്ത ഇൻറഗ്രേറ്റഡ് ഇന്ത്യന്‍ കമ്യൂണിറ്റി സെൻററിലെ (െഎ.െഎ.സി.സി) ഐ.സി.ബി.എഫ് ഒാഫിസിലാണ് ക്ലിനിക് പ്രവർത്തിക്കുക. സൗജന്യമായാണ് നിയമ സേവനങ്ങൾ നൽകുക. ഒക്ടോബർ അഞ്ചിന് വൈകീട്ട് ആറിന് ലീഗൽ ക്ലിനിക്കിെൻറ ഒൗദ്യോഗിക ഉദ്ഘാടനം െഎ.െഎ.സി.സി പരിസരത്ത് നടക്കും. ഇന്ത്യൻ അംബാസഡർ പി. കുമരൻ മുഖ്യാതിഥിയായിരിക്കും. അഡ്വ. നിസാർ കോച്ചേരിയാണ് നിയമകാര്യങ്ങളിൽ പ്രവാസികൾക്കായി ഉപദേശനിർദേശങ്ങൾ നൽകുക. സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 55532367 എന്ന നമ്പറിൽ വിളിക്കാം.
എല്ലാ മാസത്തെയും മൂന്നാമത്തെ വ്യാഴാഴ്ചയാണ് നിയമ ക്ലിനിക് പ്രവർത്തിക്കുക. സമയം വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ. നിലവിൽ ഇന്ത്യൻ എംബസിയുടെ ഒാപൺ ഹൗസ് നടക്കുന്നത് മാസത്തെ നാലാമത്തെ വ്യാഴാഴ്ചയാണ്. നിയമ ക്ലിനിക് അതിന് തൊട്ടുമുമ്പുള്ള വ്യാഴാഴ്ച ആയതിനാൽ ക്ലിനിക്കിൽ എത്തുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ പിറ്റേ ആഴ്ച നടക്കുന്ന ഒാപൺഹൗസിൽ ഇന്ത്യൻ അംബാസഡറുടെ ശ്രദ്ധയിൽപെടുത്താമെന്ന സൗകര്യവുമുണ്ട്. ഇന്ത്യന്‍ എംബസിയുടെ മൂന്ന് അപ്പെക്സ് സംഘടനകളുടെയും ആസ്ഥാനമായാണ് െഎ.െഎ.സി.സി പ്രവർത്തിക്കുന്നത്. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷനല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി), ഇന്ത്യന്‍ സ്പോര്‍ട്സ് സെൻറര്‍ (ഐ.എസ്.സി) എന്നിവയുടെ കാര്യാലയങ്ങൾ ഇവിടെയാണ് പ്രവർത്തിക്കുന്നത്. ഖത്തറിൽ വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യമായ സഹായമെത്തിക്കുകയാണ് െഎ.സി.ബി.എഫ് ചെയ്യുന്നത്.
െഎ.സി.ബി.എഫിെൻറ സേവനങ്ങള്‍ക്കായി ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുമ്പ് വെസ്റ്റ് ബേയിലെ ഒനൈസയിലുള്ള ഇന്ത്യന്‍ എംബസിയിലേക്കായിരുന്നു എത്തേണ്ടിയിരുന്നത്. ഇത് പ്രയാസകരമായിരുന്നു. പെെട്ടന്ന് എത്തിപ്പെടാവുന്ന ദൂരത്തിലുള്ള പുതിയ കെട്ടിടം തുറന്നതോടെ ഇതിന് പരിഹാരമായിരിക്കുകയാണ്. നിരവധി പ്രവാസികളാണ് ഖത്തറിൽ വിവിധ തരത്തിലുള്ള നിയമപ്രശ്നങ്ങളിൽപെടുന്നത്. അറിവില്ലായ്മ മൂലവും മറ്റും ഇത്തരത്തിൽ നിയമക്കുരുക്കിൽെപട്ട് ഒടുവിൽ ജയിലിൽ കഴിയുന്ന നിരവധി പേരുണ്ട്. ചെക്ക് കേസുകളിൽപെട്ട് നിരവധി മലയാളികളടക്കമുള്ളവരാണ് തടവിൽ കഴിയുന്നത്. ഇൗ സാഹചര്യത്തിൽ െഎ.സി.ബി.എഫ് നിയമക്ലിനിക് തുറക്കുന്നത് പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.