ദോഹ: രാജ്യത്തിെൻറ വികസനകാര്യത്തിലും ഉൽപാദന കാര്യത്തിലും പ്രധാനപങ്കുവഹിക്കുന്ന ഫാക്ടറികൾക്ക് സന്തോഷ വാർത്ത. ഇൗ വർഷത്തെ വാടക അത്തരം ഫാക്ടറികൾ നൽകേണ്ട. സാമ്പത്തിക മേഖലയായ മനാടെക്കിലെ എസ്.എം.ഇ, മിസൈദ് ഇന്‍ഡസ്ട്രിയല്‍ സോണുകളിലെ ഫാക്ടറികളെയാണ് ഈ വര്‍ഷം വാടകയില്‍നിന്നും ഒഴിവാക്കിയത്. രാജ്യത്തിെൻറ വ്യവസായിക മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് കരുത്തേകുന്നതിനാണ് സർക്കാർ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനിയുടേതാണ് ഉത്തരവ്. രാജ്യത്തിെൻറ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വിവിധ നടപടികളുടെ തുടർച്ചയാണിത്.
ഇക്കാര്യത്തിെല മന്ത്രിതല ഗ്രൂപ്പിെൻറ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. നേരത്തേ വ്യവസായിക, ലോജിസ്റ്റിക് മേഖലകളിലെ നിക്ഷേപകര്‍ക്ക് പിന്തുണ ഉറപ്പാക്കി വായ്പാ തിരിച്ചടവ് കാലാവധി ആറുമാസത്തേക്ക് സർക്കാർ നീട്ടി നല്‍കിയിരുന്നു. സാമ്പത്തിക മേഖലയിലെ മുഴുവന്‍ നിക്ഷേപകർക്കും ഒരു ചതുരശ്രമീറ്ററിന് 20 മുതല്‍ 40 റിയാല്‍ വരെ വാടക ഇളവും നല്‍കിയിരുന്നു. ഇതു കൂടാതെയാണ് പുതിയ ഉത്തരവ്. രാജ്യത്ത് നടപ്പാക്കുന്ന പ്രധാനപദ്ധതികളില്‍ സ്വകാര്യമേഖലക്ക് വലിയ പങ്കാളിത്തമുണ്ട്. ദേശീയ ദര്‍ശനരേഖ 2030െൻറ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ രാജ്യം നല്കുന്ന ഊന്നലും പ്രാധാന്യവും ഉപരോധത്തെ മറികടക്കുന്നതില്‍ വലിയതോതില്‍ സഹായകമായിട്ടുണ്ട്.
ദേശീയ-വിദേശ നിക്ഷേപകര്‍ക്ക് ആകര്‍ഷക ആനുകൂല്യങ്ങൾ
ദേശീയ-വിദേശ നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് കഴിഞ്ഞ കുറേവര്‍ഷങ്ങളായി സര്‍ക്കാര്‍ നല്‍കുന്നത്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന സമ്പദ്മേഖലകളിലൊന്ന് ഖത്തറിേൻറതാണ്. എല്ലാ വെല്ലുവിളികളെയും ബുദ്ധിമുട്ടുകളെയും മറികടക്കാനും തരണം ചെയ്യാനും രാജ്യത്തിനു ശേഷിയുണ്ട്. ലോകത്തൊട്ടാകെ സമ്പദ്ഘടനയുടെ നട്ടെല്ലായി നില്‍ക്കുന്നത് ചെറുകിട ഇടത്തരം സംരംഭകരാണ്. സ്വകാര്യമേഖലക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്ന തരത്തിലാണ് പദ്ധതികൾ.
ചൈന, ഒമാന്‍, കുവൈത്ത് ഉള്‍പ്പടെ രാജ്യങ്ങളിലേക്ക് ഹമദ് തുറമുഖത്തില്‍നിന്നും നേരിട്ട് കപ്പല്‍ ഗതാഗതം തുടങ്ങിയത് ഉള്‍പ്പടെ രാജ്യത്തിെൻറ വികസനത്തിനും വളര്‍ച്ചക്കും നിര്‍ണായകമായി. മെഷിനറികള്‍, ഉപകരണങ്ങള്‍, സ്പെയര്‍പാര്‍ട്സുകള്‍ എന്നിവയുടെ ഇറക്കുമതിയില്‍ കസ്റ്റംസ് നികുതി ഒഴിവാക്കുന്നതു മുതല്‍ ഉടമസ്ഥാവകാശം അനുവദിക്കുന്നതുവരെയുള്ള ആനുകൂല്യങ്ങളാണ് നല്‍കുന്നത്. നേരത്തേ നിശ്ചയിച്ചിട്ടുള്ള കാലാവധിയില്‍ കോർപറേറ്റ് ലാഭത്തിന് കയറ്റുമതി നികുതിയും ഒഴിവാക്കിയിട്ടുണ്ട്. ഖത്തര്‍ ആകര്‍ഷകമായ നിക്ഷേപക രാജ്യമാണെന്ന് ഖത്തർ ചേംബർ പറയുന്നു. കൃത്യമായ ദര്ശനത്തിെൻറയും വീക്ഷണത്തിെൻറയും അടിസ്ഥാനത്തിലാണ് ഖത്തറിെൻറ സാമ്പത്തിക നയങ്ങള്‍. മത്സരക്ഷമതയും തുറന്നതുമായ സമ്പദ്ഘടനയെ അടിസ്ഥാനപ്പെടുത്തിയാണ് വിദേശ നിക്ഷേപനയം.
വൈവിധ്യവത്കരണ വികസന പദ്ധതികളും പരിപാടികളും ഫലപ്രദമായി നടപ്പാക്കാന്‍ ഖത്തറിനായിട്ടുണ്ട്. നിലവിൽ 2022ലെ ലോകകപ്പ് ഫുട്ബാൾ ലാക്കാക്കിയാണ് രാജ്യത്തിലെ പ്രധാന വികസനപ്രവൃത്തികൾ പുരോഗമിക്കുന്നത്.
ലോകകപ്പ് കഴിഞ്ഞാലും വികസനപ്രവൃത്തികൾ തടസ്സമില്ലാതെ തുടരുമെന്ന് ഖത്തര്‍ ചേംബര്‍ ചെയര്മാന് ശൈഖ് ഖാലിദ് ബിന്‍ ജാസിം ആൽഥാനി പറയുന്നു. 2022നുശേഷം 150ലധികം പ്രധാന പദ്ധതികള്‍ രാജ്യത്ത് നടപ്പാക്കപ്പെടും. അടിസ്ഥാന സൗകര്യ വികസനം, റോഡുകള്‍, നിര്‍മാണമേഖല, ആരോഗ്യപരിചരണം, വിദ്യാഭ്യാസം ഉൾപ്പെടെ മേഖലകളില്‍ ബൃഹത് പദ്ധതികള്‍ 2022നുശേഷവും പൂര്‍ത്തീകരിക്കപ്പെടും. സമ്പദ്ഘടനയില്‍ സുപ്രധാനപങ്ക് വഹിക്കുന്നതിനായി സ്വകാര്യമേഖലക്ക് ഖത്തര്‍ വഴിയൊരുക്കുകയും പാതവിരിക്കുകയുമാണ്.
സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാന്‍ നയങ്ങളും പദ്ധതികളും ഖത്തര്‍ നടപ്പാക്കുന്നു. ഖത്തറിെൻറ ദക്ഷിണഭാഗത്തെ സാമ്പത്തിക മേഖലാ കോർപറേഷെൻറ ലോജിസ്റ്റിക് ഏരിയകളില്‍ നിക്ഷേപകര്‍ക്ക് 2018, 2019 വര്‍ഷങ്ങളില്‍ വാടകയില്‍ 50ശതമാനം കുറവ് അനുവദിച്ചു. പദ്ധതികള്‍ക്കായി വാങ്ങേണ്ടുന്ന പ്രാദേശിക ഉൽപന്നങ്ങളുടെ ശതമാനം 30ല്‍നിന്ന് 100ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. ഖത്തരി മാനദണ്ഡങ്ങളും നിലവാരവും പാലിക്കുന്ന പ്രാദേശിക ഉൽപന്നങ്ങള് 100 ശതമാനവും വാങ്ങാം. ഖത്തര്‍ ഡെവലപ്മെൻറ് ബാങ്ക് സാമ്പത്തിക സൗകര്യങ്ങളും സഹായങ്ങളും സ്വകാര്യമേഖലക്ക് നല്‍കുന്നുണ്ട്. ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായാണ് നിലവിൽ ഫാക്ടറികൾക്ക് ഇൗ മാസത്തെ വാടക സർക്കാർ ഒഴിവാക്കി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.