ദോഹ: ഇന്നലെ നിര്യാതനായ പത്മശ്രീ സി.കെ. മേനോെൻറ പ്രധാന പ്രവർത്തനമേഖല ഖത്തർ ആയിരുന്നു. ഖത്തറിൽ സാമൂഹിക സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. ബിസിനസ് മേഖലയിൽ സജീവമായിരിക്കുേമ്പാഴും അദ്ദേഹം ജനസേവന മേഖലയിലും പ്രശസ്തനായി. നല്ല മനസ്സിെൻറ ഉടമയായിരുന്ന അദ്ദേഹം ഖത്തറിലെ നിരവധി സംഘടനകളുടെ ചുമതലക്കാരനായിരുന്നു. മിഡിൽ ഇൗസ്റ്റിലും യൂറോപ്പിലും യു.എസിലും പടർന്നുപന്തലിച്ച ബെഹ്സാദ് കോർപറേഷൻ, എ.ബി.എൻ കോർപറേഷൻ ആൻഡ് അലി ബിൻ നാസർ അൽ മിസ്നദ് ട്രാൻസ്പോർട്ട് ആൻഡ് ട്രേഡിങ് സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്നു.
വിവിധ രാജ്യങ്ങളിൽ പടർന്നുപന്തലിച്ച സ്ഥാപനങ്ങളുടെ ആസ്ഥാനം ഖത്തർ ആയിരുന്നു. ഖത്തറിലെ ബഹ്സാദ് ട്രാൻസ്പോർട്സ്, അലി ബിൻ നാസർ അൽ മിസ്നദ് ട്രാൻസ്പോർട്ട് ആൻഡ് ട്രേഡിങ്, ഒാറിയൻറൽ ബേക്കറി, ബഹ്സാദ് ട്രേഡിങ് എൻറർപ്രൈസസ്, ബഹ്സാദ് ഷിപ് ചാൻറ്ലേർസ്, അലി ബിൻ നാസർ അൽ മിസ്നദ് എക്യുപ്മെൻറ് ആൻഡ് ട്രേഡിങ്, ദുബൈയിലെ ബഹ്സാദ് ഇൻഫർമേഷൻ ടെക്നോളജി, ബഹ്സാദ് സ്റ്റാർ ജനറൽ ട്രേഡിങ്, യു.കെ.യിലെ ബഹ്സാദ് ഫ്യുവൽസ് യു.കെ ലിമിറ്റഡ്, സുഡാനിലെ ബഹ്സാദ് സ്റ്റീൽ ആൻഡ് എൻജിനീയറിങ് ലിമിറ്റഡ് തുടങ്ങിയവ അദ്ദേഹത്തിെൻറ സ്ഥാപനങ്ങളാണ്.
ഭവൻസ് പബ്ലിക് സ്കൂളിെൻറ ചെയർമാനുമാണ് അദ്ദേഹം. ഖത്തറിലെ പ്രവാസികളുടെ പ്രധാന സംഘടനയായ തൃശൂർ ജില്ല സൗഹൃദവേദിയുടെ ചീഫ് പാട്രനായിരുന്നു.
അദ്ദേഹത്തിെൻറ നേതൃത്വത്തിലാണ് സംഘടന രൂപവത്കരിക്കുന്നതും വിവിധ മേഖലകളിൽ സജീവപ്രവർത്തനം നടത്തിയതും. സംഘടനയുടെ നേതൃത്വത്തിൽ പ്രവാസികൾക്കും പ്രവാസം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോവുന്നവർക്കുമായി നിരവധി ക്ഷേമ പദ്ധതികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
അനുശോചിച്ചു ദോഹ: ഒ.ഐ.സി.സി ഗ്ലോബൽ പ്രസിസൻറും ഇൻകാസ് ഖത്തർ ചീഫ് പാർട്ണറും ആയിരുന്ന സി.കെ. മേനോെൻറ നിര്യാണത്തിൽ ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിെൻറ വിയോഗം ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് ഖത്തർ ഇൻകാസിനും നികത്താനാവാത്ത നഷ്ടമാണ്. മതേതരത്വത്തിെൻറയും സഹാനുഭൂതിയുടെയും മുഖമായിരുന്നു അദ്ദേഹമെന്ന് ഖത്തർ ഇൻകാസ് അറിയിച്ചു.
മരണത്തിൽ ഒ.െഎ.സി.സി ജനറൽ സെക്രട്ടറി ജോപ്പച്ചൻ തെക്കേക്കൂറ്റ് അനുശോചിച്ചു. മനുഷ്യസ്നേഹിയായ അദ്ദേഹം കാരുണ്യമേഖലയിൽ എക്കാലത്തും സജീവമായിരുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.ദോഹ: കൾച്ചറൽ ഫോറം സെക്രേട്ടറിയറ്റ് അനുശോചിച്ചു. പ്രവാസഭൂമിയിൽ ദുരിതം പേറുന്ന നിരവധി പേർക്ക് ആശ്വാസം നൽകുന്നതിൽ മുൻപന്തിയിലുണ്ടായിരുന്ന അദ്ദേഹം ജീവകാരുണ്യ രംഗത്തെ മാതൃകാവ്യക്തിത്വമായിരുന്നു.
നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ തുടങ്ങിയ നിരവധി പദവികളിലിരുന്നപ്പോൾ പ്രവാസികളുടെ പ്രശ്നങ്ങൾ ഭരണാധികാരികളുടെ ശ്രദ്ധയിലെത്തിക്കുന്നതിനും പരിഹാരം കാണുന്നതിനും നേതൃപരമായ പങ്ക് വഹിച്ചിരുന്നു. മരണം പൊതുസമൂഹത്തിനും പ്രത്യേകിച്ച് പ്രവാസ സമൂഹത്തിനും വലിയ നഷ്ടമാണ്. അനുശോചന യോഗത്തിൽ പ്രസിഡൻറ് ഡോ. താജ് ആലുവ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറുമാരായ ശശിധര പണിക്കർ, സുഹൈൽ ശാന്തപുരം, തോമസ് സക്കരിയ, റഷീദ് അഹമ്മദ്, മറ്റു ഭാരവാഹികളായ മജീദ് അലി, മുഹമ്മദ് റാഫി, സി. സാദിഖലി, സുന്ദരൻ തിരുവനന്തപുരം, മുഹമ്മദ് കുഞ്ഞി, മുനീഷ് എ.സി തുടങ്ങിയവർ സംസാരിച്ചു. െഎ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ. ബാബുരാജനും ഫ്രണ്ട്സ് ഒാഫ് തൃശൂരും അനുശോചിച്ചു. സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡൻറ് കെ.സി. അബ്ദുല്ലത്തീഫ് അനുശോചിച്ചു. മറ്റുള്ളവരുടെ മനസ്സ് കീഴടക്കിയ നല്ല വ്യക്തിത്വത്തിെൻറ ഉടമയായിരുന്നു അദ്ദേഹം. ബിസിനസിനോടൊപ്പം തന്നെ ജീവകാരുണ്യമേഖലയിലും തേൻറതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്. വിയോഗം വൻ നഷ്ടമാണെന്നും അദ്ദേഹം അനുശോചനസന്ദേശത്തിൽ പറഞ്ഞു.
കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും മനുഷ്യസ്നേഹപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത സി.കെ. മേനോെൻറ മരണം വലിയ നഷ്ടമാണെന്ന് ഇന്ത്യന്‍ മീഡിയ ഫോറം അനുശോചനക്കുറിപ്പില്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ഉറ്റചങ്ങാതിയെയാണ് നഷ്ടമായത്. വ്യവസായി, പൊതുപ്രവര്ത്തകന് എന്നതിനെക്കാളുപരി എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന വിനയത്തിെൻറ ഉടമയായിരുന്നു അദ്ദേഹം. സാധാരണക്കാരെൻറ പ്രശ്നങ്ങള്‍ കേള്‍ക്കാനും സഹായിക്കാനും മുന്നിൽനിന്നിരുന്നു അദ്ദേഹം. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകരുമായി മേനോനുണ്ടായിരുന്ന സൗഹൃദം വളരെ വലുതായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തില്‍ സംഘടന പങ്കുചേരുന്നുവെന്നും പ്രസിഡൻറ് അശ്റഫ് തൂണേരി, ജനറല്‍ സെക്രട്ടറി ഐ.എം.എ റഫീക്ക് എന്നിവര്‍ അനുശോചനക്കുറിപ്പില്‍ വിശദീകരിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡൻറ് കെ.കെ ഇസ്മാൻ അനുശോചിച്ചു. 2002ൽ ഇൻകാസ് രൂപവത്കരണം മുതൽ സംഘടനാ രംഗത്ത് ഒരുമിച്ചു പ്രവർത്തിച്ച മേനോെൻറ വിയോഗം എല്ലാവർക്കും വൻ നഷ്ടമാണ്. ഇൻകാസിനെ ഖത്തറിൽ ജനകീയമാക്കിയതിൽ നിസ്തുലമായ പങ്കായിരുന്നു മേനോൻ വഹിച്ചിരുന്നത്. കേരള വുമന്‍സ് ഇനിഷ്യേറ്റിവ് ഖത്തര്‍ അനുശോചിച്ചു. ഏതൊരാവശ്യത്തിനും വേഗം പരിഹാരം കണ്ടിരുന്ന അദ്ദേഹത്തിെൻറ വേര്‍പാട് സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ നഷ്ടമാണെന്ന് പ്രസിഡൻറ് സറീന അഹദ്, ജനറല്‍ സെക്രട്ടറി അഞ്ജു ആനന്ദ് എന്നിവര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.