ദോഹ: 2019-20 അധ്യായന വർഷത്തിലേക്കായി അറബിഭാഷ, ഇസ്ലാമിക വിദ്യാഭ്യാസം, ഖത്തർ ചരിത്രം എന്നീ വിഷയങ്ങളിൽ രാജ്യത്തെ സ്വകാര്യ സ്കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം അക്കാദമിക മാർഗനിർദേശങ്ങൾ നൽകി. പുതിയ നിർദേശപ്രകാരം ആഴ്ചയിൽ അറബി ഭാഷക്ക് നാല് മണിക്കൂറും ഇസ്ലാമിക വിദ്യാഭ്യാസ പഠനത്തിനായി രണ്ട് മണിക്കൂറും ഖത്തർ ചരിത്രത്തിനായി ഒരു മണിക്കൂറും സ്കൂൾ അധികൃതർ നീക്കിവെക്കണം. ഇതുസംബന്ധിച്ച് മന്ത്രാലയത്തിലെ സ്വകാര്യ സ്കൂൾ വകുപ്പ് വിളിച്ചുചേർത്ത യോഗത്തിൽ സ്വകാര്യ സ്കൂൾ ഡയറക്ടർമാരും മൂന്ന് വിഷയങ്ങളിലേക്കുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 120 കോഒാഡിനേറ്റർമാരും പങ്കെടുത്തു. സ്വകാര്യ സ്കൂൾ വകുപ്പ് മേധാവി റൗദ സൈദാൻ യോഗത്തിൽ സംബന്ധിച്ചു.
മൂന്ന് വിഷയങ്ങളും പഠിപ്പിക്കുന്നതിെൻറ രീതിശാസ്ത്രങ്ങളുമായി ബന്ധപ്പെട്ട മന്ത്രാലയത്തിെൻറ നയങ്ങളിലാണ് യോഗം കേന്ദ്രീകരിച്ചത്. മൂന്ന് വിഷയങ്ങൾക്കുമായുള്ള സമയങ്ങൾ അധ്യാപകർ നിർബന്ധമായും പാലിക്കണം. എന്നാൽ, മറ്റു വിഷയങ്ങളെയും പാഠ്യേതര പ്രവർത്തനങ്ങളെയും ഇത് ബാധിക്കരുത്. അറബിഭാഷ ക്ലാസുകൾ മറ്റു വിഷയങ്ങളെപ്പോലെ സ്കൂൾ സമയക്രമത്തിൽ ഉൾപ്പെടുത്തണം. സ്കൂൾ ദിവസത്തിെൻറ അവസാനത്തിലേക്ക് മൂന്ന് വിഷയങ്ങളും മാറ്റിവെക്കരുത്. രക്ഷിതാക്കൾ ഇത് ഗൗരവത്തിലെടുക്കണം. ഇത് സംബന്ധമായ ഏത് പ്രശ്നവും പരിഹരിക്കാൻ സ്കൂൾ മാനേജ്മെൻറ് മുന്നോട്ടുവരണമെന്നും റൗദ സൈദാൻ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.