ദോഹ: പ്രവാസകേരളത്തിെൻറ ഒാണാഘോഷമായി മീഡിയവണ്‍ സംഘടി പ്പിക്കുന്ന ‘ഓണപ്പൂത്താലം’ സീസണ് ടു ഇന്ന്. മലയാളി സമൂഹത്ത ിെൻറ മൊത്തം ആഘോഷമാകുന്ന തരത്തിലാണ് രാവിലെ മുതൽ ക്യു.എൻ.സി. സി ഓഡിറ്റോറിയത്തിൽ പരിപാടി നടക്കുക. വെള്ളിയാഴ്ച രാവിലെ മുത ല്‍ രാത്രി വരെ ക്യു.എൻ.സി.സിയിലെ ടിക്കറ്റ് കൗണ്ടറിലും പ്രവേശന പാസുകൾ ലഭ്യമാണ്. ഫോൺ: 31357221. മത്സര പരിപാടികളായ മെഗാ പൂക്കള മത്സരവും ഓള്‍കേരളാ വടംവലിയും രാവിലെ എട്ട് മണിക്ക് തുടങ്ങും. പൂക്കളമത്സരം കൊയിലാണ്ടിക്കൂട്ടം ഖത്തറുമായും വടംവലി മാക് ഖത്തറുമായും സഹകരിച്ചാണ് നടത്തുന്നത്.
വൈകുന്നേരമാണ് ഒാണം സ്പെഷൽ ഷോ. ആറുമണിമുതൽ േവദിയിലേക്ക് ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങും. ചലച്ചിത്ര താരവും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യരുടെ സ്പെഷല്‍ ഷോ ഒാണപ്പൂത്താലത്തിെൻറ പ്രധാന ആകര്‍ഷണമാണ്. ഷോ സംവിധാനം ചെയ്യുന്നത് ഖത്തറിലെ പ്രമുഖ നാടക പ്രവര്ത്തകന് ഉസ്മാന് മാരാത്താണ്. പ്രവാസി കലാകാരന് ഇസ്മയില്‍ അവതരിപ്പിക്കുന്ന സ്പോട്ട് ഡബിങും കൊഴുപ്പേകും. കലാ-സാംസ്കാരിക മേഖലകളില്‍ നിറഞ്ഞുനില്ക്കുന്ന വിവിധ കൂട്ടായ്മകളുടെ വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ സവിശേഷതയാണ്. പുലിക്കളി, സംഘനൃത്തം, തിരുവാതിര എന്നീ ഇനങ്ങള്‍ തൃശൂര്‍ ജില്ല സൗഹൃദവേദി അവതരിപ്പിക്കും.
സീസണ്‍സ് ഖത്തര്‍ അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍, ഖത്തറിലെ യൂനിവേഴ്സല്‍ റിയല്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് അവതരിപ്പിക്കുന്ന ഇട്ടിമാണി സ്പെഷല്‍ മാര്‍ഗം കളി, ഖത്തര്‍ ബിയേര്‍ഡ് സൊസൈറ്റി അവതരിപ്പിക്കുന്ന മ്യൂസിക് വിത്ത് താടി ഷോ, വിവിധ നൃത്ത ഇനങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. ഖത്തറിലെ ഗായകരായ ത്വയ്യിബ്, മണികണ്ഠദാസ്, റിയാസ് കരിയാട്, അക്ബര്‍ ചാവക്കാട്, സനൂപ്, റാം, മൈഥിലി ഷേണോയ്, ശിവപ്രിയ, ദേവിക രാജീവ്, റിലോവ് എന്നിവര്‍ അവതരിപ്പിക്കുന്ന ഓണപ്പാട്ടുകൾ വ്യത്യസ്തമാകും. 50 റിയാല്‍ നിരക്കുള്ള പ്രത്യേക പാസ് വഴിയാണ് പ്രവേശനം. 35 റിയാലിെൻറ ഓണസദ്യ ഈ പാസിനൊപ്പം സൗജന്യമായി ലഭിക്കും. 21, 22 തീയതികളിലായി ഇന്ത്യന്‍ കോഫി ഹൗസിലെത്തി സദ്യ കഴിക്കാം.
പരിപാടിക്കെത്തുന്നവർക്ക് ‘ഗൾഫ്മാധ്യമം’ പ്രത്യേക ഓഫർ
ദോഹ: ഇന്ന് ക്യു.എൻ.സി.സിയിൽ നടക്കുന്ന മീഡിയവൺ ഒാണപ്പൂത്താലം പരിപാടിക്ക് എത്തുന്നവർക്കായി ‘ഗൾഫ്മാധ്യമം’ പ്രത്യേക സമ്മാനപദ്ധതി നടത്തുന്നു.
വേദിക്കരികെയുള്ള കൗണ്ടറിൽ നടത്തുന്ന കൂപ്പൺ നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ‘ഗൾഫ്മാധ്യമം’ ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും. ഇതുകൂടാതെ കൗണ്ടറിലെത്തുന്നവർക്ക് പ്രത്യേക ഇളവിൽ പത്രത്തിെൻറ വരിചേരാനും അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.