ദോഹ: രാജ്യത്തിെൻറ സമുദ്രാതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട കര ട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയും ആഭ്യന് തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻനാസർ ഖലീഫ ആൽഥാനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ആഭ്യന്തര മന്ത്രാലയമാണ് കരട് നിയമം തയാറാക്കി യിരിക്കുന്നത്.
ജലാതിർത്തികളിലൂടെയുള്ള ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ ക്രോഡീകരിച്ചുള്ളതുമാണ് നിയമം. കരട് നിയമം മന്ത്രിസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്തെന്ന് നിയമകാര്യമന്ത്രിയും മന്ത്രിസഭാകാര്യങ്ങളുടെ ചുമതലയുമുള്ള ഡോ. ഇസ്സ ബിൻ സഅദ് അൽ ജഫാലി അൽ നുെഎമി അറിയിച്ചു.
കമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തിൽ സാമ്പത്തികാനുമതി കമ്മിറ്റി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിതല കൗൺസിലിെൻറ കരടിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. 2006ലെ ടെലികമ്യൂണിക്കേഷൻ നിയമത്തിെൻറ ആർട്ടിക്കിൾ നാല് പ്രകാരവും 2017ലെ നിയമഭേദഗതിയുടെയും അടിസ്ഥാനത്തിലാണ് പുതിയ കമ്മിറ്റി രൂപവത്കരിക്കുന്നത്. ഇതനുസരിച്ച് ഷെഡ്യൂൾ ഒന്ന് പ്രകാരമുള്ള വിവിധ കാര്യങ്ങൾക്കുള്ള സാമ്പത്തിക അനുമതി നൽകുന്നതിനുള്ള ഉത്തരവാദിത്തം കമ്മിറ്റിക്ക് ആയിരിക്കും. ഷെഡ്യൂള്‍ ഒന്നില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതുപ്രകാരം ലൈസന്‍സ് എടുത്തിരിക്കുന്ന വ്യക്തി ലംഘനം നടത്തിയാല്‍ ഒന്നോ അതിലധികമോ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള ഉത്തരവാദിത്തം കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും. ഇത് സാമ്പത്തിക ഉപരോധങ്ങള്‍ നിയമത്തിലെ 16ാം അധ്യായത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത് ഒഴികെയുള്ള കുറ്റകൃത്യങ്ങളിലും പിഴകളിലുമായിരിക്കും.
സാങ്കേതിക നിയന്ത്രണങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, അനുബന്ധ ബുള്ളറ്റിനുകള്‍, സ്റ്റാന്‍ഡേര്‍ഡ് സ്പെസിഫിക്കേഷന്‍ എന്നിവയുടെ വിൽപന സംബന്ധിച്ച 2018 ലെ 351ാം നമ്പര്‍ തീരുമാനത്തിലെ ഏതാനും വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള നഗരസഭ പരിസ്ഥിതി മന്ത്രിയുടെ കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്കി. ഭൗമ, സമുദ്ര, പരിസ്ഥിതി സംബന്ധിച്ച ശുറാ കൗണ്‍സിലിെൻറ ശിപാര്‍ശകളും മന്ത്രിസഭ പരിശോധിച്ചു. ശിപാര്‍ശകള്‍ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറും. ഖത്തറും വിവിധ രാജ്യങ്ങളും തമ്മിലുള്ള വിവിധ കരാറുകൾക്കും ധാരാണപത്രങ്ങൾക്കും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. രാജ്യത്തെ സുപ്രധാനമായ വികസനപ്രവൃത്തികൾ മിക്കതും പൂർത്തിയാവാനിരിക്കുകയാണെന്നും 2022 ലോകകപ്പുമായി ബന്ധപ്പെട്ട നിർമാണ പ്രവൃത്തികൾ അതിവേഗം നടക്കുകയാണെന്നും മന്ത്രി അറിയിച്ചു. വിവിധ ഹൈവേകൾ, മെട്രോ ശൃംഖലകൾ, നിലവിൽ പുരോഗമിക്കുന്നതും നടക്കാനിരിക്കുന്നതുമായ അടിസ്ഥാനസൗകര്യ വികസന പ്രവൃത്തികൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികൾ എന്നിവ സംബന്ധിച്ചും മന്ത്രിസഭ വിശകലനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.