????????????????? ?????????????????????????????????? ?????????????????????????????? ?????????????? ??????????????????

ദോഹ: രസകരമായ യാത്രാനുഭവം സമ്മാനിച്ച് ഹമദ് രാജ്യാന്തരവിമാന ത്താവളം. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ഹമദ് രാജ്യാന്തര വി മാനത്താവളം സംഘടിപ്പിച്ച വേനല്‍ ആഘോഷങ്ങളില്‍ 70 ലക്ഷത ്തിലധികം യാത്രക്കാരാണ് പെങ്കടുത്തത്. വേനല്‍ക്കാല പരിപാടി കളുടെ ഭാഗമായി ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍, ഖത്തര്‍ എ യര്‍വേസ്, ഖത്തര്‍ ഡ്യൂട്ടിഫ്രീ എന്നിവയുമായി സഹകരിച്ച് വിമാനയാത്ര കൂടുതൽ മികച്ച അനുഭവമാക്കാനുള്ള നിരവധി കാര്യങ്ങളാണ് നടത്തിയത്. സമ്മർ ഇൻ ഖത്തർ കാമ്പയിെൻറ ഭാഗമായി വിവിധ പരിപാടികളും നടത്തിക്കഴിഞ്ഞു. ഇതോടനുബന്ധിച്ച് പ്രത്യേക പൈതൃക മേഖലതന്നെ ഒരുക്കിയിരുന്നു.

ലോകമെമ്പാടുമുള്ള യാത്രക്കാര്‍ ഇവിടത്തെ പരിപാടികളില്‍ പങ്കാളികളായി. ഈ സോണില്‍ സാംസ്കാരികവും പരമ്പരാഗതവുമായ പ്രകടനങ്ങള്‍ 260 മണിക്കൂറിലധികം സമയം നടന്നു. പരമ്പരാഗത ഖത്തരി വസ്ത്രങ്ങള്‍ പരീക്ഷിക്കാന്‍ യാത്രക്കാരെ അനുവദിച്ചിരുന്നു. ഇതിനായി പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ഒട്ടനവധി യാത്രികരാണ് സേവനം പ്രയോജനപ്പെടുത്തിയത്. യാത്രക്കാർ പരമ്പരാഗത ഖത്തരി വസ്ത്രം ധരിച്ചു നില്‍ക്കുന്നതിെൻറ പോളറോയിഡ് ഫോട്ടോസില്‍ ദൃശ്യം പകര്‍ത്തി എക്കാലവും ഓര്‍മയില്‍നില്‍ക്കാവുന്ന അനുഭവമായി സൂക്ഷിക്കുന്നതിന് യാത്രികര്‍ക്ക് സമ്മാനിക്കുകയും ചെയ്തു. വിമാനത്തിനായി കാത്തിരിക്കുമ്പോള്‍ കുട്ടികള്‍ക്ക് മുഷിച്ചിലുണ്ടാകാതെ സമയം ചെലവഴിക്കാനും വിനോദപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും പര്യാപ്തമായിരുന്നു ഈ സോണ്‍.

ഈദ് അവധിദിനങ്ങളില്‍ കുട്ടികള്‍ക്ക് ഈദ് ആശംസാ കാര്‍ഡുകളും സമ്മാനിച്ചിരുന്നു. ചില വിദ്യാഭ്യാസ വിനോദ പരിപാടികളും നടന്നു. കുട്ടികള്‍ക്ക് ആരോഗ്യകരമായ പോഷക ലഘുഭക്ഷണങ്ങള്‍ നല്‍കി. കുട്ടികളുമായി ഇടപഴകുന്നതിനും സ്കൂള്‍ സീസണിനായി അവരെ സജ്ജമാക്കുന്നതിനുമായി ബാക് ടു സ്കൂള്‍ പരിപാടികളും സംഘടിപ്പിച്ചു. പൈതൃക, കിഡ് സോണ്‍ പരിപാടികള്‍ക്ക് പുറമെ 98 മണിക്കൂര്‍ വൈവിധ്യമാര്‍ന്ന റോമിങ് പ്രകടനങ്ങളും അരങ്ങേറി. പരിപാടിയുടെ അഭിനേതാക്കള്‍ക്കൊപ്പം ചിരിക്കുന്നതിനും നൃത്തത്തിലേര്‍പ്പെടുന്നതിനും സെല്‍ഫി എടുക്കുന്നതിനുമെല്ലാം അവസരമൊരുക്കിയിരുന്നു.

വേനല്‍ പരിപാടികള്‍ മികച്ച വിജയമായതില്‍ അഭിമാനമുണ്ടെന്ന് എച്ച്.ഐ.എ സി.ഒ.ഒ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു.ഖത്തരി പരമ്പരാഗത നൃത്തപരിപാടികളും പൈതൃകസോണില്‍ അരങ്ങേറി. യാത്രക്കാരുടെ പേരുകള്‍ പരമ്പരാഗത കാലിഗ്രഫിയില്‍ എഴുതി സമ്മാനിക്കുന്നതിനായി കാലിഗ്രഫി കലാകാരും ഉണ്ടായിരുന്നു. കരകൗശല പ്രവര്‍ത്തനങ്ങളും ഹെന്ന ബോഡി ആര്‍ട്ട് ആക്ടിവേഷനും ഒരുക്കിയിരുന്നു. കാവ (അറബിക് കോ ഫി), ഈത്തപ്പഴം എന്നിവ രുചിക്കുന്നതിനും അവസരമുണ്ടായിരുന്നു. ഇതിനുപുറമെ നിരവധി വേറിട്ട ഗെയിമുകളാണ് ഇവിടെ ക്രമീകരിച്ചിരുന്നത്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.