ദോഹ: നിരത്തുകളിൽ കാൽനടക്കാരുടെ നിയമലംഘനങ്ങൾക്കും പിഴ ഇൗടാ ക്കിത്തുടങ്ങിയെങ്കിലും പലർക്കും ഇക്കാര്യത്തിൽ ഇപ്പോഴും അജ്ഞത. അറി വില്ലായ്മമൂലം ഇപ്പോഴും മിക്ക ആളുകളും അനുവദിക്കപ്പെട്ട മേഖലയി ൽ അല്ലാതെ റോഡ് മുറിച്ചുകടക്കുന്നത് തുടരുകയാണ്. കാൽനടയാത്രക്കാരുടെ നിയമലംഘനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ആഭ്യന്തര മന്ത്രാലയം പിഴ അടക്കമുള്ള ശക്തമായ നടപടികൾ ആരംഭിച്ചെങ്കിലും നിയമലംഘനങ്ങൾ അവസാനിക്കുന്നില്ല. ഗതാഗത നിയമങ്ങൾ പാലിക്കുന്നതിെൻറ പ്രാധാന്യവും നിയമലംഘനത്തിെൻറ അനന്തര ഫലങ്ങളും സംബന്ധിച്ച് വവിധ ഭാഷകളിൽ കൂടുതൽ ബോധവത്കരണം വേണമെന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് ലക്ഷക്കണക്കിന് വിദേശികളുണ്ട്. ഇതിനാൽ ബോധവത്കരണം നടത്തി ആളുകൾക്ക് പുതിയ നടപടികൾ സംബന്ധിച്ച് കൂടുതൽ അറിവ് നൽകണമെന്നും ‘ദ പെനിൻസുല’ പത്രം പറയുന്നു.
ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ചും നിയമങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ടും ജനങ്ങളെ, പ്രത്യേകിച്ചും കാൽനടയാത്രക്കാരെ ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രാലയവും ഗതാഗത വകുപ്പും തങ്ങളുടെ സാമൂഹിക മാധ്യമ പേജുകൾ വഴി നിരന്തരം ബോധവത്കരണം തുടരുന്നുണ്ട്. ഇൗ സാഹചര്യത്തിലും നിയമങ്ങൾ പാലിക്കുന്നതിൽ പലരും വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപെടുന്നുണ്ട്. കാൽനടയാത്രക്കാരുടെ നിയമലംഘനങ്ങൾക്ക് മന്ത്രാലയം ഏർപ്പെടുത്തിയ പിഴ പലരും അവഗണിക്കുന്ന സ്ഥിതിയുമുണ്ട്. എല്ലാ റോഡുകളിലും നടപ്പാല സൗകര്യമില്ലെന്നും പാലം ഇല്ലാത്തതിനാലാണ് ഇടക്കുവെച്ച് റോഡ് മുറിച്ചുകടക്കുന്നതെന്നും ചിലർ പറയുന്നു. എപ്പോഴാണ്, എങ്ങനെയാണ് പിഴ ചുമത്തുന്നതെന്ന കാര്യത്തിൽ വ്യക്തത വരാത്തതും പലരെയും നിയമം ലംഘിക്കാൻ േപ്രരിപ്പിക്കുന്നു. 2017ലെ കണക്കുകൾ പ്രകാരം 32 പേർ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപെട്ട് മരിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിെൻറ റിപ്പോർട്ടുകൾ പ്രകാരം മദീന ഖലീഫ, റയ്യാൻ, മഅ്മൂറ, മതാർ ഖദീം, ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടത്തിൽപെടുന്നത്. കഴിഞ്ഞ വർഷം മന്ത്രാലയത്തിന് കീഴിൽ നടന്ന വിവിധ ബോധവത്കരണ പരിപാടികളുടെ ഫലമായി അപകട മരണങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. നടപ്പാലങ്ങളുടെ കുറവും വെളിച്ചക്കുറവും വാഹനങ്ങളുടെ അമിതവേഗവുമാണ് അപകട കാരണങ്ങളെന്നാണ് ഗതാഗത വകുപ്പിെൻറ വിലയിരുത്തൽ. പുതിയ ഗതാഗത നിയമ പരിഷ്കാരങ്ങൾ സംബന്ധിച്ച് കഴിഞ്ഞ ആഴ്ചകളിൽ നിരവധി ബോധവത്കരണ കാമ്പയിനുകളാണ് ഗതാഗത വകുപ്പ് സംഘടിപ്പിച്ചത്. കാൽനടക്കാർ ഉൾെപ്പടുന്ന റോഡ് അപകടങ്ങൾ 2018ൽ കുറഞ്ഞിട്ടുണ്ടെങ്കിലും പരമമായ ലക്ഷ്യത്തിലേക്കെത്താൻ ഏറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഗതാഗത പഠന ഗവേഷണ വിഭാഗം ഒാഫിസർ ഫസ്റ്റ് ലഫ്റ്റനൻറ് അബ്ദുൽ റഹ്മാൻ അൽ അവി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.