ദോഹ: രാജ്യത്തിെൻറ നിക്ഷേപമേഖലയിൽ വിദ്യാഭ്യാസത്തിന് ഏറ്റവും വ ലിയ സ്ഥാനമാണുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബി ന് അബ്ദുല്‍വാഹിദ് അല്‍ഹമ്മാദി. ഖത്തറിെൻറ പ്രാഥമിക നിക്ഷേപമായി വിദ്യാഭ്യാസം തുടരും. മാനവവിഭവശേഷി മൂലധനത്തിന് നിക്ഷേപം ലഭ്യമാക്കിയാല്‍ അത് എല്ലാ മേഖലകളിലും മികച്ച വരുമാനം നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ അധ്യയനവര്‍ഷത്തില്‍ പുതിയ ഖത്തരി അധ്യാപകര്‍ക്കായി നടന്ന വാര്‍ഷിക സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിെൻറ പുരോഗതിയുടെ പ്രധാന സ്തംഭങ്ങളിലൊന്നാണ് അധ്യാപകര്‍. ഈ പ്രഫഷനിലേക്ക് ചേര്‍ന്ന പുതിയ അധ്യാപകരെ വിദ്യാഭ്യാസമന്ത്രി അഭിനന്ദിച്ചു. വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം ഉയര്‍ത്തുകയെന്നത് രാജ്യത്തെ എല്ലാ അധ്യാപകരുടെയും ഉത്തരവാദിത്തമായി തുടരും. നിരവധി മേഖലകളില്‍ ഖത്തറിന് മികച്ച സേവനങ്ങള്‍ നല്കാന് കഴിയുന്ന ശക്തമായ കേഡര്‍മാരെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ യൂിനിവേഴ്സിറ്റിയിലെ കോളജ് ഓഫ് ആര്‍ട്സ് ആൻഡ് സയന്‍സ് പോലെയുള്ള മറ്റു കോളജുകളില്‍നിന്നുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനായി ഭരണവികസന തൊഴില്‍ സാമൂഹികകാര്യമന്ത്രാലയവുമായും വിദ്യാഭ്യാസമന്ത്രാലയം സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ അധ്യാപകര്‍ക്ക് മുഖ്യ പങ്കാണുള്ളത്. ഉന്നത നിലവാരവും യോഗ്യതയും അനുഭവസമ്പത്തുമുള്ള അധ്യാപകരാണ് വിദ്യാഭ്യാസ മേഖലയിലെ വിജയത്തില്‍ നിര്‍ണായകം. വിദ്യാഭ്യാസ പ്രക്രിയയിലെ മൂല്യമേറിയ ഭാഗമാണ് അധ്യാപകര്‍. ഖത്തരി സമൂഹത്തിന് ഉന്നത നിലവാരവും മൂല്യവുമുള്ള വിദ്യാഭ്യാസം നല്കുന്നതിനായുള്ള മന്ത്രാലയത്തിെൻറ കാഴ്ചപ്പാടും ദര്‍ശനവും യാഥാര്‍ഥ്യമാക്കുന്നതില്‍ അധ്യാപകര്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. സാങ്കേതിക മേഖലയിലെ കുതിച്ചുചാട്ടത്തിനിടയിലും ഖത്തറിലെ വിദ്യാഭ്യാസത്തിെൻറ മൂലക്കല്ലാണ് അധ്യാപകരെന്നും മന്ത്രി പറഞ്ഞു. പുതിയ അധ്യാപകര്‍ക്കായി മന്ത്രാലയത്തിലെ ട്രെയ്നിങ് ആൻഡ് എജുക്കേഷനല്‍ ഡെവലപ്മെൻറ് സെൻററിെൻറ ആഭിമുഖ്യത്തില്‍ നേരത്തേ പരിശീലനം നല്‍കിയിരുന്നു. അധ്യാപിക നദാ അലി, വിദ്യാര്‍ഥി ജാബിര്‍ അല്‍അത്ബ എന്നിവര്‍ വാര്‍ഷിക ചടങ്ങില്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.