ദോഹ: അല്‍ഖോര്‍ ദഖീറ മുനിസിപ്പാലിറ്റിയിലെ പൊതു പാ ര്ക്കുകളും പൊതു ഉദ്യാനങ്ങളും സഞ്ചാരികൾക്ക് ഏെറ പ് രിയങ്കരം. ഈദ് അവധിദിനങ്ങളില്‍ രാവിലെ എട്ടു മുത ല്‍ രാത്രി 11 വരെയായിരിക്കും പാര്‍ക്കുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം. ഫാമിലി പാര്‍ക്കുകളില്‍ കുടുംബങ്ങള്‍ക്കു മാത്രമാണ് പ്രവേശനം. ദോഹ, അല്‍ റയ്യാന്‍, വഖ്്റ തുടങ്ങി എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള സന്ദര്‍ശകര്‍ അല്‍ഖോര്‍ പാര്‍ക്കിലെത്തുന്നുണ്ട്. മൃഗശാല, പക്ഷിസങ്കേതം എന്നിവയാണ് പാര്‍ക്കിലെ മുഖ്യ ആകര്‍ഷണം. മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു വേണ്ടി വിവിധ കമ്പനികളാണ് ഇവിടെ സെക്യൂരിറ്റി, ക്ലീനിങ്, ജലസേചനം, ചെടികള്‍ നനക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കുന്നത്. ഏറെ വിശാലമായ പാര്ക്കെന്നതിനൊപ്പം ഹരിതഭംഗി നിറഞ്ഞ സ്ഥലങ്ങളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
കുടുംബങ്ങളുടെ പ്രധാന വിനോദകേന്ദ്രമായി പാര്‍ക്ക് മാറിയിട്ടുണ്ട്. മൃഗശാലയാണ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം. ദോഹയിലെ മൃഗശാലയില്‍ നിന്നുള്ള പക്ഷികളെയും മൃഗങ്ങളേയുമാണ് ഇവിടേക്ക് മാറ്റിയത്. 175ലധികം മൃഗങ്ങളും 25ലധികം പക്ഷികളുമാണ് പാര്ക്കിലുള്ളതെന്ന് മന്ത്രാലയത്തിനു കീഴിലുള്ള പൊതുപാര്‍ക്ക് വകുപ്പ് വ്യക്തമാക്കി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടിയാണ് പാര്‍ക്കിലെ മറ്റൊരു ആകര്‍ഷണം. ഒരുസമയം 36 പേര്‍ക്ക് തീവണ്ടിയില്‍ യാത്ര ചെയ്യാം. അല്ഖോറിെൻറ വടക്കു ഭാഗത്ത് 14,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഹസം അല്ജല്ത പാര്‍ക്കും കുടുംബ സന്ദര്‍ശകര്‍ക്കുള്ള പ്രിയപ്പെട്ട ഒഴിവുസമയ കേന്ദ്രമാണ്. അല്‍ഖോര്‍ എയര്‍പോര്‍ട്ടിന് എതിര്‍വശത്തുള്ള സ്ട്രീറ്റില്‍ അല്‍ ദഖീറയിലേക്ക് പോകുന്ന റോഡരികിലായാണ് ഈ പാര്‍ക്ക്. ഹരിതസ്ഥലം കൂടുതലായുള്ള പാര്‍ക്ക് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒഴിവുസമയം ചെലവഴിക്കാന്‍ അനുയോജ്യമാണ്.
കൂടുതല്‍ ഹരിതസ്ഥലവും വികസിപ്പിച്ചിട്ടുണ്ട്. പുല്‍ത്തകിടി, മരങ്ങള്‍, തണല്‍ക്കുടകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, ചെറു തടാകം തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പാര്‍ക്ക്. ബലിപെരുന്നാൾ അവധികളുെട തിരക്ക് പരിഗണിച്ച് അധികൃതർ വിപുലമായ ക്രമീകരണങ്ങളാണ് ഇവിടങ്ങളിലൊക്കെ ഏർപ്പെടുത്തിയിരിക്കുന്നത്. മുനിസിപ്പാലിറ്റിയുടെ പബ്ലിക് ഗാര്‍ഡന്‍സ് വിഭാഗം ആവശ്യമായ തയാറെടുപ്പുകളെല്ലാം നേരത്തേതന്നെ പൂര്‍ത്തിയാക്കിയിരുന്നു. അല്‍ഖോറിലെ എല്ലാ പൊതു ഉദ്യാനങ്ങളും പാര്‍ക്കുകളും അല്‍ഖോര്‍ ഫാമിലി പാര്‍ക്കും അറ്റകുറ്റപ്പണികളും ശുചീകരണ പ്രവര്‍ത്തനങ്ങളും നേരത്തേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവധിദിനങ്ങളില്‍ സുരക്ഷാസേവനങ്ങളും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.