ദോഹ: ഖത്തറില്‍ അയക്കൂറ (കിങ് ഫിഷ്) ഇനത്തിൽപെട്ട കന്‍ആദ് മ ത്സ്യം പിടിക്കുന്നതിനുള്ള താല്‍ക്കാലിക വിലക്ക് വ്യാഴാഴ്ച മുത ല്‍ പ്രാബല്യത്തില്‍ വരും. ഒക്ടോബര്‍ 15 വരെ രണ്ടു മാസത്തേക്കാ ണ് അയക്കൂറ മീന്‍ പിടിക്കുന്നതിന് നിരോധനം. ഇതുസംബന്ധിച്ച ഉത്തരവ് പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. പ്രജനനകാലത്ത് മത്സ്യബന്ധനം നടത്തുന്നത് ഇൗ മത്സ്യത്തിെൻറ നിലനിൽപിന് ഭീഷണിയാകുമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വിലക്ക്.
കന്‍ആദ് മത്സ്യങ്ങളെ പിടിക്കുന്നതിന് ജി.സി.സി അഗ്രികൾചറല്‍ കമ്മിറ്റിയും ഈ മാസങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധിത കാലയളവില്‍ കന്‍ആദ് മത്സ്യത്തെ വല ഉപയോഗിച്ചോ മറ്റോ പിടിക്കുന്നതിനോ കച്ചവടം നടത്തുന്നതിനോ അനുമതിയുണ്ടായിരിക്കില്ല. ഈ മത്സ്യം പിടിക്കാന്‍ ഉപയോഗിക്കുന്ന ഹലാഖ് എന്ന പ്രത്യേകയിനം വലയുടെ വിൽപനയും ഈ മാസങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. നിരോധിത കാലയളവില്‍ മത്സ്യബന്ധനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മന്ത്രാലയം ശക്തമായ നടപടികള്‍ സ്വീകരിക്കും.
ഇതിനായി പരിശോധകരുടെ പ്രത്യേക സംഘത്തെ നിയോഗിക്കും. തീരദേശസേനയുടെ സഹായത്തോടെയായിരിക്കും കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളെ നിരീക്ഷിക്കുക. ഉത്തരവ് നടപ്പാക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച ഇന്‍സ്പെക്ടര്‍മാരെയും നിയമിക്കും. ഇന്‍സ്പെക്ടര്‍മാര്‍ മീന്‍പിടിത്ത ബോട്ടുകളും വലയും പരിശോധിക്കും. നിയമലംഘനം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയരാക്കും. അതേസമയം, ഗവേഷണ ആവശ്യങ്ങള്‍ക്കുവേണ്ടി മത്സ്യബന്ധം നടത്തുന്നതിന് ലൈസന്‍സ് ലഭിച്ചിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മത്സ്യബന്ധനം നടത്തുന്നതിന് വിലക്കുണ്ടായിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.