ദോഹ: ബലിപെരുന്നാളിെൻറ വലിയ സന്തോഷം, രാജ്യം ഇന്ന് ബലിപെരുന്നാൾ ആ ഘോഷിക്കും. ആഘോഷത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും അധികൃതർ സജ്ജ മാക്കിയിട്ടുണ്ട്. പള്ളികളിലും ഇൗദ്ഗാഹുകളിലുമായി രാജ്യത്തെ 388 സ്ഥ ലങ്ങളിൽ പെരുന്നാൾ നമസ്കാരം നടക്കുമെന്ന് ഒൗഖാഫ് ഇസ്ലാമിക മത കാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 67 ഇടങ്ങളിൽ സ്ത്രീകൾക്കായി പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
സൂര്യോദയം കഴിഞ്ഞ് 15 മിനിറ്റുകൾക്കു ശേഷം 5.20നാണ് പെരുന്നാൾ നമസ്കാരം. വിവിധ ഇൗദ്ഗാഹുകളിൽ പെരുന്നാൾ ഖുതുബയുടെ മലയാള പരിഭാഷയും ഉണ്ടാകും.
അൽ അറബ് സ്പോർട്സ് ക്ലബിൽ മലയാള പരിഭാഷ യാസർ അറഫാത്ത് നിർവഹിക്കും. അൽഖോർ ഇൗദ്ഗാഹിൽ (ലുലുമാളിന് എതിർവശം) പി. അബ്ദുൽ കരീം സംസാരിക്കും. മദീന ഖീഫ ഇൗദ്ഗാഹിൽ (ഖലീഫ ബോയ്സ് സെക്കൻഡറി സ്കൂൾ) ഷാജഹാൻ കരീം പ്രഭാഷണം നടത്തും. വക്റ സ്പോർട്സ് ക്ലബിൽ ഹബീബുറഹ്മാൻ കീഴ്ശ്ശേരി സംസാരിക്കും.ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾചറൽ സെൻറർ ഫരീജ് നാസർ ഫാമിലി ഫുഡ് സെൻററിന് സമീപം സംഘടിപ്പിക്കുന്ന ഈദ്ഗാഹിൽ ഉമർ ഫൈസി സംസാരിക്കും. അൽഖോർ ഫനാർ മസ്ജിദിനു സമീപം സംഘടിപ്പിക്കുന്ന ഇൗദ്ഗാഹിൽ മുനീർ സലഫിയും സനാഇയ്യ അൽഅതിയ്യ മസ്ജിദിനു സമീപത്തെ ഇൗദ്ഗാഹിൽ നജ്മുദ്ദീൻ സലഫിയും സംസാരിക്കും.
പ്രവാസി മലയാളികളും പെരുന്നാൾ ആഘോഷത്തിന് ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിൽ ഉണ്ടായ പ്രളയത്തിെൻറ പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾ ദുഃഖിതരാണ്. മനസ്സുകൊണ്ട് നാട്ടിലാണ് എല്ലാവരും ഉള്ളത്. നാട്ടിലുള്ളവരുടെ കാര്യങ്ങളെല്ലാം ഫോൺവഴിയും സമൂഹമാധ്യമങ്ങൾ വഴിയും പ്രവാസി മലയാളികൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. സാധ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ബലിപെരുന്നാൾ നമസ്കാരത്തിനു ശേഷം മലയാളികൂട്ടായ്മകൾ വിവിധയിടങ്ങളിൽ ഒരുമിച്ചുകൂടും. ആഘോഷത്തിന് മാറ്റുകൂട്ടാനായി വിവിധ വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും പ്രത്യേക ഒാഫറുകളും ഇളവുകളും ആഴ്ചകൾക്ക് മുേമ്പ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.