????????? ?????????????

ഉപരോധത്തിനിടയിലും തുറമുഖങ്ങൾക്ക് വളർച്ച

ദോഹ: തുറമുഖ മാനേജ്മെൻറ് കമ്പനിയായ മവാനി ഖത്തര്‍ ഹമ ദ് തുറമുഖം, റുവൈസ് തുറമുഖം, ദോഹ തുറമുഖം എന്നിവിടങ്ങളി ലായി കഴിഞ്ഞ ജൂലൈയില്‍ കൈകാര്യം ചെയ്തത് 377 കപ്പലുകൾ. ഈ വര്‍ഷം ജൂണില്‍ 318 കപ്പലുകളാണ് തുറമുഖങ്ങളിലെത്തിയത്. ജൂണിന െ അപേക്ഷിച്ച് ജൂലൈയില്‍ കപ്പലുകളുടെ വരവില്‍ 18 ശതമാനമാണ് വര്‍ധന. ജൂണുമായി താരതമ്യം ചെയ്യുമ്പോള്‍ പോയ മാസം മൂന്നു തുറമുഖങ്ങളിലും കൈകാര്യം ചെയ്ത കാര്‍ഗോയുടെ കാര്യത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. ജൂലൈയില്‍ മൂന്നു തുറമുഖങ്ങള്‍ മുഖേന ഖത്തറിലെത്തിയത് 1,21,404 ടി.ഇ.യു(ട്വൻറിഫൂട്ട് ഇക്വലൻറ്) കണ്ടെയ്നറുകളാണ്. ഈ ജൂണില്‍ 1,05,686 ടി.ഇ.യു കണ്ടെയ്നറുകളാണ് തുറമുഖങ്ങളിലെത്തിയിരുന്നത്.

ജനറല്‍ കാര്‍ഗോ ഉല്‍പന്നങ്ങളായി 90,752 ടണ്‍ ചരക്കുകളാണ് പോയമാസം ഇറക്കുമതി ചെയ്തത്. ജൂണില്‍ 46,764 ടണ്‍ ജനറല്‍ കാര്‍ഗോയാണ് ഇറക്കുമതി ചെയ്തത്. 7082 മോട്ടോര്‍ വാഹനങ്ങളാണ് ജൂലൈയില്‍ ഇറക്കുമതി ചെയ്തത്. 58,269 കന്നുകാലികളും ഇറക്കുമതി ചെയ്തു. കെട്ടിട നിര്‍മാണത്തിനുള്ള 29,641 ടണ്‍ സാമഗ്രികളും ഇറക്കുമതി ചെയ്തു. ഈ ജൂണില്‍ 4984 വാഹനങ്ങളും 11,230 കന്നുകാലികളും 26,044 ടണ്‍ നിര്‍മാണോൽപന്നങ്ങളുമാണ് ഇറക്കുമതി ചെയ്തത്. ഈ ജൂണുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലൈയില്‍ എല്ലാ വിഭാഗം കാര്‍ഗോ നീക്കത്തിലും വലിയ വര്‍ധനനവുണ്ടായിട്ടുണ്ട്. രാജ്യത്തെത്തിയ ബഹുഭൂരിപക്ഷം കാര്‍ഗോയും കൈകാര്യം ചെയ്തത് ഹമദ് തുറമുഖമാണ്. ഈ  ജൂലൈയില്‍ ഹമദ് തുറമുഖത്തിലെത്തിയത് 141 കപ്പലുകളാണ്. ഹമദില്‍ 119,824 ടിഇയു കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തു. 33,433 ടണ്‍ ബ്രേക്ക് ബള്‍ക്ക് കാര്‍ഗോയും 4918 വാഹനങ്ങളും ഹമദ് തുഖമുഖം മുഖേന ജൂലൈയില്‍ ഇറക്കുമതി ചെയ്തു.

ഈ ജൂണുമായി താരതമ്യം ചെയ്യുമ്പോഴും ജൂലൈയില്‍ ഹമദ് തുറമുഖത്തിലെത്തിയ കപ്പലുകളുടെ എണ്ണത്തിലും കാര്‍ഗോ നീക്കത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ആദ്യപകുതിയില്‍ രാജ്യത്തെ തുറമുഖങ്ങളില്‍ കാര്‍ഗോ കൈകാര്യം ചെയ്തതില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 2,18,330 ടണ്‍ നിര്‍മാണവസ്തുക്കളാണ് തുറമുഖങ്ങള്‍ കൈകാര്യം ചെയ്തത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 1,77,000 ടണ്‍ കാര്‍ഗോയായിരുന്നു എത്തിയത്. ഇത്തവണ ഏകദേശം 24 ശതമാനം വര്‍ധന. ഈ വര്‍ഷം ആദ്യപകുതിയില്‍ ഹമദ് തുറമുഖം, ദോഹ തുറമുഖം, റുവൈസ് തുറമുഖം എന്നിവിടങ്ങളിലായി ആകെ 1828 കപ്പലുകളാണ് എത്തിയത്. ഖത്തറിെൻറ സമുദ്രയാനമേഖലയിലെ ഏറ്റവും തിരക്കേറിയ കാലഘട്ടങ്ങളിലൊന്നാണ് പിന്നിട്ടത്.

ആദ്യപകുതിയില്‍ 6,61,331 ടി.ഇ.യു കണ്ടെയ്നറുകളാണ് തുറമുഖങ്ങളില്‍ കൈകാര്യം ചെയ്തത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2.5 ശതമാനത്തിെൻറ വര്‍ധന. ആദ്യപകുതിയില്‍ ക്രൂയിസ് സീസണിെൻറ ഭാഗമായി 1,00,077 യാത്രക്കാരാണ് ഖത്തര്‍ തുറമുഖങ്ങളിലെത്തിയത്. സൗദി സഖ്യരാജ്യങ്ങള്‍ 2017 ജൂണ്‍ അഞ്ചു മുതല്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതുമുതല്‍ അവശ്യസാധനങ്ങളുടേതുൾപ്പെടെ ഇറക്കുമതിക്കായി ഖത്തര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഹമദ് തുറമുഖത്തെയാണ്. ഉപരോധം മൂന്നാം വർഷത്തിലും തുടരുകയാണ്. എന്നാൽ, എല്ലാ തുറമുഖങ്ങളിലും കൈകാര്യം ചെയ്യുന്ന കപ്പലുകളുടെ വർധന സൂചിപ്പിക്കുന്നത് ഉപരോധത്തെ ഖത്തർ വിജയകരമായി അതിജീവിച്ചുവെന്നാണെന്ന് അധികൃതർ പറയുന്നു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.