ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികള്‍ക്ക് സ്ഥിരം മിനിമം വേതനം വര്‍ഷാവസാനത്തോടെ നടപ്പാകാൻ സാധ്യത. വര്‍ഷാവസാനത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഖത്തര്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഐ.എല്‍.ഒ) ദോഹ പ്രോജക്ട് ഓഫിസ് മേധാവി ഹൗട്ടന് ഹുമയൂണ്‍പുര്‍ പറഞ്ഞു. ഭരണവികസന തൊഴില്‍ സാമൂഹികകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഐ.എല്‍.ഒ അധികൃതര്‍ കൂടിക്കാഴ്ച നടത്തിവരുന്നുണ്ട്. സമഗ്രമായ സാമ്പത്തികവിശകലനം ആവശ്യമായ നടപടിയാണ് മിനിമം വേതനം നടപ്പാക്കുന്നതുമായി ബന്ധെപ്പട്ട് പൂർത്തീകരിക്കേണ്ടത്. ഇക്കാര്യങ്ങളടക്കം നടന്നുവരുകയാണ്. വിവിധ സാമ്പത്തികഘടകങ്ങള്‍ കണക്കിലെടുത്ത് ഐ.എല്‍.ഒയുടെ ശിപാര്‍ശകളുടെ കൂടി അടിസ്ഥാനത്തില്‍ ഖത്തര്‍ സര്‍ക്കാര്‍ വര്‍ഷാവസാനത്തോടെ മിനിമം വേതനനിയമം നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലേക്ക് കൂടുതൽ തൊഴിലാളികൾ എത്തുന്ന ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളിലടക്കം പഠനങ്ങൾ നടത്തിയിട്ടുണ്ട്.
മിനിമം വേതനത്തിെൻറ പരിധി എന്തായിരിക്കണം എന്നതിനെക്കുറിച്ച് നിരവധി ശിപാര്‍ശകള്‍ തങ്ങള്‍ മുന്നോട്ടുെവച്ചിട്ടുണ്ടെന്നും ഹുമയൂണ്‍പുര്‍ പറഞ്ഞു. ‘ഖത്തര്‍ ൈട്രബ്യൂൺ’ പത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നരവര്‍ഷം മുമ്പ് ഖത്തറില്‍ നടപ്പാക്കിയ വേതനസംരക്ഷണ സംവിധാനത്തിെൻറ (ഡബ്ല്യു.പി.എ.എസ്)പ്രാധാന്യവും അദ്ദേഹവും എടുത്തുപറഞ്ഞു. ഈ സംവിധാനം ഖത്തറില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം ലഭിക്കുന്നുണ്ടോ ഇല്ലയോ എന്നത് ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിച്ചു ഉറപ്പുവരുത്തുന്നുണ്ട്. എന്നാലിത് മെച്ചപ്പെടുത്താനാകും. ഡബ്ല്യു.പി.എസിനെക്കുറിച്ച് വിലയിരുത്തലുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ തങ്ങളോട് ആവശ്യപ്പെടുകയും അതുനിര്വഹിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം തൊഴിലാളികളിലേക്കും
ഡബ്ല്യു.പി.എസ് വ്യാപിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പ റഞ്ഞു.ഐ.എല്‍.ഒ ഓഫിസ് ഖത്തറിൽ തുടങ്ങിയതിനുശേഷം രാജ്യം നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ടിട്ടുണ്ടെന്ന് ഹുമയൂണ്‍പുര്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളിലുമുള്ള എല്ലാ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും എക്സിറ്റ് വിസയും നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റും(എന്‍.ഒ.സി) തുടച്ചുനീക്കാന്‍ ഖത്തരി സര്‍ക്കാറുമായി ഐ.എല്‍.ഒ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍.ഒ.സി സംവിധാനം പൂര്‍ണമായും ഇല്ലാതാക്കുന്നതിനായി സര്‍ക്കാറും പ്രവര്‍ത്തിക്കുന്നുണ്ട്. ചില മാനദണ്ഡങ്ങളോടെ തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി നീങ്ങാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ മാനിക്കപ്പെടേണ്ടതാണ്. എന്നാൽ, തൊഴിലുടമകളുടെ അവകാശങ്ങളും മാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അന്താരാഷ്ട്ര തൊഴിൽ സംഘടന ആഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.