ദോഹ: സമാധാനത്തിെൻറയും പുരോഗതിയുടെയും മേഖലയിൽ ഖ ത്തറും ഐക്യരാഷ്്ട്രസഭയും തന്ത്രപ്രധാനമായ ബന്ധമാണ് നി ലനിർത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കൈവരിക്കുന്നതിലും സുസ്ഥിര വികസനം, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, പൊതു വെല്ലുവിളികളെ അഭിമുഖീകരിക്കൽ തുടങ്ങി എല്ലാ മേഖലകളിലും ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങൾക്ക് ഖത്തറിെൻറ പൂർണ പിന്തുണയുണ്ടെന്നും രാജ്യത്തിെൻറ വിദേശനയംതന്നെ അതിനോട് ചേർന്നാണെന്നും മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ യു.എൻ ഏജൻസികൾക്കായി ഖത്തറിെൻറ 500 ദശലക്ഷം ഡോളർ സാമ്പത്തിക സഹായവും മന്ത്രാലയം പോസ്റ്റിൽ ചൂണ്ടിക്കാട്ടി. 2018 ഡിസംബറിൽ നടന്ന ദോഹ ഫോറത്തിൽ ഖത്തർ ഐക്യരാഷ്ട്രസഭയുമായും അതിെൻറ വിവിധ ഏജൻസികളുമായും നിരവധി സഹകരണ പങ്കാളിത്ത കരാറുകളിലാണ് ഒപ്പുവെച്ചിരിക്കുന്നത്. യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറെസ്, ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും കരാർ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
2017ലെ യു.എൻ ബഹു പങ്കാളിത്ത ഫണ്ടിൽ ലോകത്തിൽ ആറാമതും അറബ് ലോകത്ത് ഒന്നാമതുമായാണ് ഖത്തർ എത്തിയിരുന്നതെന്നും മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഖത്തറിെൻറ അകമഴിഞ്ഞ പിന്തുണക്ക് വിവിധ സമയങ്ങളിലായി യു.എൻ അധികൃതരുടെ പ്രശംസയും ഖത്തറിന് ലഭിച്ചിരുന്നു. ചൊവ്വാഴ്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി യു.എൻ പൊതുസഭയിൽപ്രഭാഷണം നടത്താനിരിക്കേയാണ് വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.