?????? ??????????????????? ???????????????????????????? ????? ?????????????????? ????????? ?????????????? ?????????????????????????????

പോൾവാൾട്ടിൽനിന്ന് വീൽചെയറിലേക്ക്, ഇതാ പോരാട്ടജീവിതം

ദോഹ: ലോകമറിയുന്ന പോൾവാൾട്ട് താരം, രാജ്യത്തിെൻറ റെക്കോഡുകൾ ഭേദിക്കുന്ന പ്രകടനം. അങ്ങിെനയൊരാൾക്ക് വൻ ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കത്തിനിടയിൽ അപകടം സംഭവിക്കുന്നു. പിന്നീട് ജീവിതം വീൽ ചെയറിലായി. എന്നാൽ, മനോധൈര്യത്താൽ ജീവിതത്തെ പലവഴികളിൽ തിരിച്ചുവിട്ട അവർ കഴിഞ്ഞ ദിവസം ഖത്തറിലെത്തി. മുൻഒാസ്ട്രിയൻ പോൾവാൾട്ട് താരം കിര ഗ്രൻബർഗ് ആണ് നിശ്ചയദാർഢ്യത്തിെൻറ ആ പ്രതീകം. കായികപരിശീലനത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ഇപ്പോൾ വീൽചെയറിലാണ് സഞ്ചാരം. പോൾവാൾട്ടിൽ രാജ്യത്തിെൻറ റെക്കോഡ് ഭേദിച്ചിരുന്ന അവർ െബയ്ജിങ്ങിൽ നടന്ന ലോകഅത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി കളത്തിലിറങ്ങാനിരിെക്കയാണ് പരിശീലനസമയത്ത് അപകടം സംഭവിക്കുന്നത്. പരിശീലനത്തിനിടെ തലയും കഴുത്തും കുത്തി നിലത്തുവീണ അവരുടെ നെട്ടല്ല് പൊട്ടുകയായിരുന്നു. പിന്നീട് വീൽചെയറിലാണ് ജീവിതം മുന്നോട്ട് നീക്കുന്നത്. എങ്കിലും ജീവിതപോരാട്ടത്തിൽ അവർ തളർന്നില്ല. രാജ്യത്തെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകയായി അവർ പിന്നീട് മാറി. ഒാസ്ട്രിയൻ നാഷനൽ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.


ഖത്തർ ഫൗണ്ടേഷൻ സന്ദർശിച്ച കിര ഗ്രൻബർഗ് ഫൗണ്ടേഷെൻറ വിവിധ പ്രവർത്തനങ്ങളിലും എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനോഭാവത്തിലും ഉന്നതസൗകര്യങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. എജുക്കേഷൻ സിറ്റിയിലെ ഖത്തർ ദേശീയ ലൈബ്രറിയിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ അവർ ക്ലാസെടുത്തു. ‘ഒരു പുതിയ ജീവിതത്തിലേക്കുള്ള എെൻറ ചാട്ടം’ എന്നതായിരുന്നു വിഷയം. ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനമായ ‘2015 ബിൽഡിങ്ങി’ലും അവർ സന്ദർശനം നടത്തി. ഖത്തറിെൻറ വിവിധ മേഖലകളിലെ നേട്ടങ്ങളും ഖത്തർ ഫൗണ്ടേഷെൻറ വിവിധ പ്രവർത്തനങ്ങളും കിര മനസ്സിലാക്കി. ഫൗണ്ടേഷെൻറ സ്ഥാപനംതന്നെ മഹത്തായ ലക്ഷ്യം മുൻനിർത്തിയുള്ളതാണ്. എജുക്കേഷൻ സിറ്റിയിലെ വിവിധ യൂനിവേഴ്സിറ്റികൾ ലോകത്തെതന്നെ മികച്ചവയാണ്. അവിടെ പഠിപ്പിക്കുന്ന വിവിധ കോഴ്സുകൾ ഏറെ പ്രധാനപ്പെട്ടവയുമാണ്.


ശാരീരിക വൈകല്യമുള്ളവർക്കും മറ്റുള്ളവരെ പോലെതന്നെ വിദ്യാഭ്യാസം നേടാൻ തക്ക സൗകര്യങ്ങളാണ് ഇവിടെയുള്ളത്. എല്ലാവരെയും ഉൾക്കൊള്ളാൻ തക്കസൗകര്യമാണ് എജുക്കേഷൻ സിറ്റിയിൽ ഉള്ളതെന്നും അവർ പറഞ്ഞു. ഒരു രാജ്യം ശക്തമായിതീരാൻ ആവശ്യമുള്ള മൂല്യങ്ങളും പാഠങ്ങളും ഇവിടെ സ്വായത്തമാക്കാൻ എല്ലാവർക്കും കഴിയും. മികവുറ്റ വിദ്യാർഥികളാണ് ഇവിടെ. നാളത്തെ ശക്തരായ പൗരന്മാരാണ് വാർത്തെടുക്കപ്പെടുന്നത്. ഒരു വെല്ലുവിളി നിങ്ങൾക്ക് ശാരീരികമായോ മറ്റോ നേരിട്ടാൽ അതു മറികടക്കാനുള്ള പ്രധാനവഴി എന്നുപറയുന്നത് നിങ്ങളെ പിന്തുണക്കുന്ന ആളുകളോടൊപ്പം കഴിയുക എന്നതാണ്. വലിയ വെല്ലുവിളികൾ നേരിടാൻ നിങ്ങൾക്ക് ചുറ്റും ബലമുള്ള, ധൈര്യമുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്. ഇൗ ഒരു ദൗത്യം കൂടിയാണ് ഖത്തർ ഫൗേണ്ടഷൻ നിർവഹിക്കുന്നത്. നിങ്ങൾക്ക് മോശം ദിനങ്ങളും നല്ല ദിനങ്ങളും ഉണ്ടാകം. എന്നാൽ, എപ്പോഴും ക്രിയാത്മകമായ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചുമുന്നോട്ടുപോവണമെന്നും അവർ പറഞ്ഞു.

Tags:    
News Summary - polevault-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.