ദോഹ: ലോകത്തിലെ പ്രമുഖ സ്പോർട്സ് മെഡിസിൻ–ഓർത്തോപീഡിക് ആശുപത്രിയായി അറിയപ്പെടുന്ന ഖത്തറിലെ അസ്പതാറിന് അന്താരാഷ്ട്ര പുരസ്കാരം. ശൈഖ് ഫഹദ് ഹിരോഷിമാ – ഏഷ്യാ സ്പോർട്സ് മെഡിസിൻ ആൻഡ് സർവീസ് അവാർഡാണ് അസ്പതാറിനെ തേടിയെത്തിയിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും മികച്ച മെഡിക്കൽ െപ്രാജക്ടിനെ തെരഞ്ഞെടുക്കുന്നതിനായി നാല് കൊല്ലം കൂടുമ്പോൾ ഏഷ്യൻ ഗെയിംസ് സമയത്താണ് നടപടിക്രമങ്ങൾ സ്വീകരിക്കുന്നത്.
അസ്പതാറിലെ സ്പോർട്സ് േഗ്രായിൻ പെയിൻ സെൻററിെൻറ കഴിഞ്ഞ നാല് വർഷത്തെ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്. സെൻററിെൻറ സ്പോർട്സ് മെഡിസിൻ വിഭാഗത്തിലെ ശാസ്ത്രീയ വശങ്ങളൂന്നിയുള്ള പ്രവർത്തനങ്ങളും മെഡിക്കൽ ഗവേഷണവും ഏറെ ചർച്ചയായിരുന്നു. ഇന്തോനേഷ്യയിൽ ആരംഭിച്ച ഏഷ്യൻ ഗെയിംസ് 2018 ഉദ്ഘാടനത്തോടുബന്ധിച്ച് ജക്കാർത്തയിലെ ഏഷ്യൻ ഒളിംപിക് കൗൺസിലിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്തു. ചടങ്ങിൽ ഖത്തർ ഒളിംപിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി, ഏഷ്യൻ ഒളിംപിക് കൗൺസിൽ ജനറൽ അസംബ്ലി പ്രസിഡൻറ് ശൈഖ് അഹ്മദ് അൽ ഫഹദ് അൽ സബാഹ് എന്നിവർ സംബന്ധിച്ചു. അസ്പതാറിെൻറ പ്രതിനിധിയായി ചടങ്ങിനെത്തിയ ഹുസൈൻ സുൽതാൻ അൽ ജാബിർ പുരസ്കാരം ഏറ്റുവാങ്ങി.
അസ്പതാറിനെ സംബന്ധിച്ച് ഏറെ അഭിമാനകരമായ നിമിഷമാണിതെന്നും 2007 മുതലുള്ള സ്ഥാപനത്തിെൻറ നേട്ടങ്ങൾക്കുള്ള അംഗീകാരമാണ് ഈ അന്താരാഷ്ട്ര പുരസ്കാരമെന്നും അൽ ജാബിർ പറഞ്ഞു. 2014ലും 2010ലും അസ്പതാറിന് തന്നെയായിരുന്നു ഈ പുരസ്കാരം. ലോകത്തിലെ തന്നെ മികച്ച കായിക അക്കാദമിയായ ആസ്പയർ സോൺ ഫൗണ്ടേഷൻ അസ്പതാറിെൻറ മാതൃ സ്ഥാപനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.