ദോഹ: അല്‍ അഹ്ലി സ്റ്റേഡിയത്തിൽ നടന്ന പന്ത്രണ്ടാമത് വെസ്റ്റേണ്‍ യൂണി യന്‍ സിറ്റി എക്സ്ചേഞ്ച് ഖ്വിഫ് ഫുട്ബാൾ ഫൈനലിൽ തൃശൂര്‍ ജില്ലാ സൗഹൃദ വേദി ജേത ാക്കളായി. മലപ്പുറം കെ.എം.സി.സി. ടീമിനെ രണ്ടു ഗോളുകള്‍ക്കാണ് പരാജയപ്പെ ടുത്തിയത്. ഘോഷയാത്രയുടേയും താളമേളങ്ങളുടേയും അകമ്പടിയോടെയാണ് സമാപന ചടങ്ങുകൾ തുടങ്ങിയത്. ഇന്ത്യന്‍ അംബാസിഡര്‍ പി.കുമരന് ഉദ്ഘാടനം ചെയ്തു. 2022 ലോകകപ്പ് കാത്തിരിക്കുന്ന ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് കരുത്തുപകരുന്നതാണ് ടൂർണമെെൻറന്ന് അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡൻറ് കെ. മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. മുഖ്യ പ്രായോജകരായ സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ. ഷറഫ് പി. ഹമീദ് മുഖ്യപ്രഭാഷണം നടത്തി. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍ മുഖ്യാതിഥിയായിരുന്നു.
ഇന്ത്യന്‍ സ്പോര്‍ട്സ് സെൻറര്‍ പ്രസിഡൻറ് നീലാംഷൂഡേ, ജന.സെക്രട്ടറി ഹബീബുന്നബി, ഐ.സി.ബി.എഫ്. വൈസ് പ്രസിഡൻറ് ബാബുരാജ്, അല്‍ അഹ്ലി സ്റ്റേഡിയം മാനേജര്‍ അശ്റഫ്, ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസി പ്രതിനിധി അനീഷ് ഗംഗാധരന്, ക്യു.എഫ്.എ. അഡ്മിന് ആൻറ് കോര്‍പറേറ്റ് സപ്പോട്ട് ഓഫീസര്‍ അബ്ദുല്‍ അസീസ് വള്ളില്‍, ടൂര്‍ണ്ണമെൻറ് അസോസിയേറ്റ് സ്പോണ്സര് ടീ ടൈം മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ കരീം, റേഡിയോ സുനോ മാനേജിംഗ് ഡയറക്ടര്‍മാരായ കൃഷ്ണകുമാര്‍, അമീര്‍ അലി, സന്തോഷ് പാലി, അപ്പുണ്ണി, കെ.എം.സി.സി. സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീര്‍, തൃശൂര്‍ ജില്ലാ സൗഹൃവേദി പ്രസിഡൻറ് ലോഹിതാക്ഷന്, നജീബ് (വോളിഖ്), സിദ്ദീഖ് വാഴക്കാട് (വാഖ്), ഇ.പി. അബ്ദുറഹ്മാന് (ഖിയ) തുടങ്ങിയവര്‍ സംബന്ധിച്ചു.
ടൂർണമെൻറിലെ മികച്ച കളിക്കാരന് കെ.എം.സി.സി. പാലക്കാടിെൻറ ഫൈസല്‍ റഹ്മാന്, മികച്ച ഗോള്‍കീപ്പര്‍ യു.ഇ.എ.ക്യു. എറണാകുളത്തിെൻറ മാഹിന്‍ സിദ്ദീഖ്, ടോപ് സ്കോററായി ടി.ജെ.എസ്.വി. തൃശൂറിെൻറ മൗസിഫ് നൈസാം, മാന്‍ ഓഫ് ദ മാച്ച് ആയി തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ രാഹുല്‍ രാജ്, യു.ഇ.എ.ക്യു എറണാകുളം എന്നിവര്‍ക്കുള്ള കപ്പ് ചടങ്ങില്‍ വിതരണം ചെയ്തു. ഖ്വിഫ് ജന.സെക്രട്ടറി പി.കെ. ഹൈദരലി നന്ദി പറഞ്ഞു. ഖ്വിഫ് സാരഥികളായ സുഹൈല്‍ ശാന്തപുരം, നിസ്താര്പട്ടേല്, വി.എം.ഹംസ, മുഹ്സിന്, ഷമീന്‍, എന്‍.കെ.എം ശൗക്കത്ത്, അബ്ദുറഹീം, ബഷീര്‍, ഹനീഫ്, പി.കെ. നസീര്‍, റിസ്വാന് എന്നിവര്‍ നേതൃത്വം നല്കി. ഖ്വിഫ് മെഡിക്കല്‍ ടീം അംഗങ്ങളായ യാസര്‍, ഷാനവാസ്, ഷഹീര്‍, ഷമീം, സിറ്റി എക്സ്ചേഞ്ച് സാരഥികളായ ശാനിബ്, ഹുസ്സയിന്, ടീം ടൈം സാരഥി ഷിബിലി എന്നിവര്‍ സമ്മാനം നൽകി. ഹുസൈന് കടന്നമണ്ണ, അബ്ദുല്‍ അസീസ് ഹൈദർ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.