ദോഹ: കാഴ്ചകളുടെ പൂരമൊരുക്കി ഖത്തറിൽ വീണ്ടുമൊരു ദ്വീ പ് നിർമിക്കുന്നു. പേള്‍ ഖത്തറിന് സമീപത്തായാണ് പുത ിയ ജീവാന് ദ്വീപ് പദ്ധതി നടക്കുക. നാലു ലക്ഷം സ്ക്വയര്മ ീറ്ററിലായി നടപ്പാക്കുന്ന ജീവാന് ദ്വീപ് പദ്ധതി യില്‍ 3.88 ലക്ഷം സ്ക്വയർ മീറ്ററാണ് നിര്‍മാണ മേഖല. 2021 അവ സാനം പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3500 താമസക്കാരെയും പ്രതിദിനം 3000 സന്ദര്‍ശകരെയും ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ടാകും.
ദ്വീപില്‍ 639 അപ്പാര്‍ട്ട്മെൻറുകള്‍ ഉൾപ്പെടെ 712 യൂനിറ്റുകളുണ്ടാകും. 41 ജലധാരകളുടെ അകമ്പടിയോടെയുള്ള വില്ലകളും (20 എണ്ണം സ്റ്റാൻഡ് എലോണ്‍ വില്ലകള്‍) ബീച്ചിന് അഭിമുഖമായ 26 വില്ലകളും ആറു ദ്വീപ് വില്ലകളുമുണ്ടാകും. ഇതിനു പുറമെ 11,000 സ്ക്വയര്‍ മീറ്റര്‍ റീട്ടെയ്ല്‍ സ്ഥലങ്ങളും റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുമുണ്ടാകും. ഖത്തറിെൻറ മറൈന്‍ പൈതൃകം പ്രതിഫലിപ്പിക്കുന്നതായിരിക്കും പുതിയ ഡിസൈന്‍. തീം പാര്‍ക്ക്, എസി ഔട്ട്ഡോര്‍ ക്രിസ്റ്റല്‍ ബോര്‍ഡ് വാക്ക്, ഹരിതപാര്‍ക്ക്, വാട്ടര്‍ഫ്രണ്ട് റീട്ടെയ്ല്‍ എസ്പ്ലനേഡ്, വിനോദ സൗകര്യങ്ങള്‍, സ്പോര്‍ട്സ് ഹബ്, പള്ളി എന്നിവയും ദ്വീപിലുണ്ടാകും. യു.ഡി.സിയുടെ 5.5 ബില്യണ്‍ റിയാല്‍ മൂല്യമുള്ള അഞ്ചു വര്‍ഷ നിക്ഷേപ പദ്ധതിയുടെ ഭാഗമാണ് ദ്വീപ് പദ്ധതി. ഇതില്‍ 2.5 ബില്യണ്‍ റിയാലാണ് ദ്വീപിനായി നീക്കിവെച്ചിരിക്കുന്നത്. പദ്ധതിയുടെ മറൈന്‍ പ്രവൃത്തികള്‍ക്കായി യുണൈറ്റഡ് ഡെവലപ്മെൻറ് കമ്പനി കരാര്‍ അനുവദിച്ചു.
ഉര്ബകോണ് ട്രേഡിങ് ആൻഡ് കോണ്‍ട്രാക്റ്റിങ് കമ്പനി, പ്രൊമര് മറൈന്‍ കോണ്‍ട്രാക്റ്റിങ് കമ്പനി എന്നിവക്കാണ് ജ്വിവാന് ദ്വീപിലെ മറൈന്‍ പ്രവൃത്തികളുടെ ചുമതല. രൂപകൽപന, നിര്‍മാണം, വിതരണം, ഡെലിവറി, നിര്‍മാണം, നടപ്പാക്കല്‍, ഇൻസ്റ്റലേഷന്, ഉദ്ധാരണം, മറൈന്‍ വര്‍ക്ക് പാക്കേജിെൻറ കമീഷനിങ്, പരിശോധന എന്നിവയുടെ ഉത്തരവാദിത്തം ഈ കമ്പനികള്‍ക്കാണ്. ഡ്രെഡ്ജിങ്, റിക്ലമേഷന്‍ ഫില്‍, കോര്കവചം തുടങ്ങി യവയെല്ലാം മറൈന്‍ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യു.ഡി.സി പ്രസിഡൻറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ഇബ്രാഹിം ജാസിം അല്ഉഥ്മാന്, ഉര്ബാകോണ് ട്രേഡിങ് ആൻഡ് കോണ്‍ട്രാക്റ്റിങ് വൈസ് ചെയര്‍മാനും ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവുമായ റാമിസ് അല്‍ഖയ്യാത്, പ്രൊമര് മറൈന്‍ കോണ്‍ട്രാക്റ്റിങ് കമ്പനി ചെയര്‍മാനും മാനേജിങ് പാര്‍ട്ട്ണറുമായ ജൂലിയാന ചമൗന് എന്നിവരാണ് കരാറില്‍ ഒപ്പുെവച്ചത്. പോള്ഖത്തറിലെ ഒയിസ്റ്റര്‍ ബില്‍ഡിങ്ങിലായിരുന്നു ചടങ്ങ്. ജീവാന് ദ്വീപിലെ ആകെ നിക്ഷേപമൂല്യമായി കണക്കാക്കിയിരിക്കുന്നത് മൂന്നു ബില്യണ്‍ ഖത്തര്‍ റിയാലാണ്. പേള്ഖത്തറിെൻറ മാസ്റ്റര്‍ ഡെവലപ്പറും യു.ഡി.സിയാണ്. ദ്വീപിന് ഭാവിയില്‍ ആവശ്യമാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്കായി ക്യു.എൻ.ബിയുമായി കരാര്‍ ഒപ്പുെവച്ചിട്ടുണ്ട്. പദ്ധതിക്കായി 334 മില്യണ്‍ റിയാലിെൻറ കരാറുകളില്‍ യു.ഡി.സി നേരത്തേ ഒപ്പുെവച്ചിരുന്നു.
ജീവാന് പദ്ധതിക്ക് േപ്രാജക്ട് മാനേജ്മെൻറ് സേവനങ്ങള്‍ ലഭ്യമാക്കുന്നത് എസ്.എൻ.സി ലാവലിെൻറ ഫെയ്ത്ത്ഫുള്‍ പ്ലസ് ഗൗള്‍ഡാണ്. ഡിസൈന്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കുള്ള കരാര്‍ ലഭിച്ചിരിക്കുന്നത് ദാര്‍ അല്‍ഹന്‍ദസ ഹിനാണ്. മാസ്റ്റര്‍ പ്ലാനിങ്, അടിസ്ഥാന സൗകര്യവികസനം, കെട്ടിടങ്ങളുടെ രൂപകൽപന എന്‍ജിനീയറിങ് ഡിസൈന്‍ സേവനങ്ങള്‍ എന്നിവയുടെയെല്ലാം ചുമതല ഈ കമ്പനിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.