ദോഹ: 2022 ലോകകപ്പ് യോഗ്യതാമത്സരത്തിലെ തങ്ങളുടെ രണ്ടാം അങ്കത്തിന് ഇന്ത്യ ഇന്ന് ഖത്തറിനെതിരെ ഇറങ്ങുേമ്പാൾ കാണികൾ ആവേശത്തിമിർപ് പിൽ. ഫിഫയുടെ അന്താരാഷ്ട്ര മത്സരം അടുത്ത ലോകകപ്പ് നടക്കുന്ന നാട് ടിൽെവച്ചുതന്നെ നേരിട്ട് കാണാൻ കഴിയുന്നുവെന്ന ആവേശത്തിലാണ് എല്ലാവരും, പ്രത്യേകിച്ച് മലയാളി ഫുട്ബാൾ ആരാധകർ. മത്സരം കാണാനായി ഇന്ത്യൻ കാണികൾക്കായി അനുവദിച്ച ടിക്കറ്റുകൾ എല്ലാം നേരത്തേതന്നെ വിറ്റുതീർന്നിട്ടുണ്ട്. ടിക്കറ്റുകൾ സ്വന്തമാക്കാൻ മുന്നിലുണ്ടായിരുന്നത് കൂടുതലും മലയാളിക്കൂട്ടമായിരുന്നു. വി.ഐ.പി ടിക്കറ്റിന് 50 റിയാലും മെയിൻ സ്റ്റാൻഡിന് എതിർവശത്തുള്ള ഗാലറിക്ക് (കാറ്റഗറി രണ്ട്) 20 റിയാലും കാറ്റഗറി മൂന്ന് (സ്റ്റാൻഡിന് പിറകുവശം) 10 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ഏഷ്യൻ കപ്പ് ചാമ്പ്യന്മാർ എന്ന നിലയിൽ ഖത്തറിനാണ് മത്സരത്തിൽ മുൻതൂക്കം.
എന്നാൽ, തങ്ങൾ എതിരാളികളെ നിസ്സാരമായി കാണുന്നില്ലെന്നാണ് ഖത്തർ പരിശീലകൻ ഫെലിക് സാഞ്ചസ് പറയുന്നത്. ഏഷ്യൻ ചാമ്പ്യന്മാരും ആതിഥേയരെന്ന നിലയിൽ ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയവരാണ് ഖത്തർ. അൽ സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം. ആദ്യ മത്സരത്തിൽ ഒമാന് മുന്നിൽ സ്വന്തം നാട്ടിൽ തോൽവി വഴങ്ങിയാണ് ഇന്ത്യ ഖത്തറിലേക്ക് വിമാനം കയറിയത്. ക്യാപ്റ്റൻ ഛേത്രിക്കും സംഘത്തിനും തങ്ങളുെട ലോകകപ്പ്, ഏഷ്യൻ കപ്പ് ഭാവിയിലേക്കുള്ള നിർണായക മത്സരമാണ് ഇന്നത്തേത്. അതിനാൽ രണ്ടുംകൽപിച്ചായിരിക്കും ഇന്ത്യ ഇറങ്ങുക. ഒമാനെതിരെ ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ നിര, രണ്ടാം പകുതിയിലെ അവസാന സമയങ്ങളിൽ കാണിച്ച അലസതയും പന്തടക്കമില്ലായ്മയുമാണ് പരാജയത്തിലേക്ക് നയിച്ചത്. ഛേത്രിയുടെ ഗോളിലൂടെ മു ന്നിലെത്തിയിരുന്ന ഇന്ത്യ, അവസാന സമയത്ത് എട്ടു മിനിറ്റിനിടെ രണ്ടു ഗോൾ വഴങ്ങിയാണ് സന്ദർശകർക്കു മുന്നിൽ അടിയറവ് പറഞ്ഞത്. ഒമാനെതിരെ മിന്നുംഫോമിലായിരുന്ന ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിെൻറ അധികഭാരം കുറക്കുകയെന്നതാകും സന്ദേശ് ജിങ്കാെൻറ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിരോധനിരയുടെ പ്രധാന ചുമതല. ഗുർപ്രീത് സിങ്ങിെൻറ അസാമാന്യ സേവുകളാണ് ഇന്ത്യയെ വൻ പരാജയത്തിൽനിന്നു രക്ഷപ്പെടുത്തിയത്. അതോടൊപ്പംതന്നെ മധ്യനിരയിൽ വരുത്തുന്ന ചെറിയ പാകപ്പിഴവുകളും മിസ്പാസുകളും ഒഴിവാക്കിയാൽതന്നെ ഇന്ത്യൻ ടീമിന് ഗോളിലേക്കുള്ള വഴി സുഗമമാകുമെന്നും വിലയിരുത്തപ്പെടുന്നു.
മറുവശത്ത് സ്പാനിഷ് പരിശീലകൻ ഫെലിക്സ് ബാസ് സാഞ്ചസിെൻറ കീഴിൽ ഖത്തർ നിര വലിയ ആത്മവിശ്വാസത്തിലാണ്. ചരിത്രം തിരുത്തി ഏഷ്യൻ ജേതാക്കളായ ഖത്തർ, കോപ അമേരിക്ക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും അർജൻറീന ഉൾപ്പെടുന്ന ഗ്രൂപ്പിൽ കളിക്കുകയും ചെയ്തിരുന്നു. പതിവ് ടീമിൽനിന്നു വലിയ മാറ്റങ്ങളില്ലാതെതന്നെയാകും ഹസൻ അൽ ഹൈദുസും സംഘവും ബ്ലൂ ടൈഗേഴ്സിനെ നേരിടാനിറങ്ങുക. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെ അര ഡസൻ ഗോളുകൾക്ക് തകർത്തതിെൻറ ആത്മവിശ്വാസവും മൂന്നു പോയൻറും ഖത്തറിനുണ്ട്.
അൽ മുഇസ് അലിയും അക്രം അഫീഫും അടങ്ങുന്ന ഖത്തർ മുന്നേറ്റത്തെ പിടിച്ചുകെട്ടുക എന്ന പണിയാണ് സന്ദേശ് ജിങ്കാെൻറ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിരോധനിരക്കുള്ളത്. ആദ്യ മത്സരത്തിൽ മുഇസ് അലി ഹാട്രിക് നേടിയിരുന്നു. ഏഷ്യൻ കപ്പിൽ ഒമ്പതു ഗോൾ നേടി ചരിത്രം കുറിച്ച മുഇസ് അലി ഏറ്റവും മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ ഛേത്രി തന്നെയാണ് ശ്രദ്ധാ
കേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.