ദോഹ: സ്വർണവിലയിൽ ഈ വർഷം 15 ശതമാനം വില വർ ധിച്ചതായി റിപ്പോർട്ട്. ആഗോള സാമ്പത്തിക മേഖലയി ലുണ്ടായ മെല്ലെപ്പോക്കും ആവശ്യക്കാർ വർധിച്ചതു മാണ് മഞ്ഞലോഹത്തിെൻറ മൂല്യം വർധിക്കുന്നതിൽ നിർണായകമായത്.22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് ഈ വർഷം 23 റിയാലിെൻറ വർധനവാണ് ഉണ്ടായിത്. വർഷം തുടക്കം 22 കാരറ്റ് സ്വർണം ഗ്രാമിന് 150 റിയാലായിരുന്നെങ്കിൽ നിലവിൽ വില 172.50 എത്തിനിൽക്കുന്നു. 24 കാരറ്റ് സ്വർണത്തിെൻറ വില വർഷാരംഭത്തിൽ 160 റിയാലായിരുന്നെങ്കിൽ 182.5 റിയാലാണ് നിലവിലെ വില.
അന്താരാഷ്ട്ര വിപണിയുമായി, പ്രത്യേകിച്ച് ലണ്ടൻ ബില്യൺ മാർക്കറ്റുമായി ബന്ധപ്പെട്ടാണ് ഖത്തറിലെ സ്വർണ വിപണി പ്രവർത്തിക്കുന്നത്. ഇതിനാൽ, അന്താരാഷ്ട്ര വിപണിയിലെ ചെറു ചലനങ്ങൾ ഖത്തറിലും സ്വാധീനമുണ്ടാക്കും.സ്വർണവിലയിലെ വർധനവ് ജനങ്ങളെ സ്വർണം വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഏറ്റവും കുറവ് വിൽപനയാണ് പലയിടങ്ങളിലും നടന്നത്. വില കുറയുന്നതിനായി ഉപഭോക്താക്കൾ കാത്തിരിക്കുകയാണെന്നും ഇൗ മേഖലയിലുള്ളവർ പറയുന്നു.
ഉയർന്ന വിലയും വേനലവധിയും ഒരുമിച്ചെത്തിയതോടെ വിൽപനയിൽ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്. സെപ്റ്റംബർ ആദ്യത്തിൽ സ്വർണവിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ വില വീണ്ടും വർധിക്കുകയായിരുന്നു.അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ പോരും െബ്രക്സിറ്റുമാണ് അന്താരാഷ്ട്ര സാമ്പത്തിക മേഖലയെ ബാധിച്ചത്. ആഗോള ബാങ്കുകൾ കരുതലായി കൂടുതൽ സ്വർണം വാങ്ങുന്നതും സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.