ദോഹ: ഈ വര്‍ഷം ആദ്യപകുതിയിലെ ദോഹബാങ്കിെൻറ സാമ്പത്തിക കണക്കെടുപ്പ് ചെയര്മാന് ശൈഖ് ഫഹദ് ബിന്‍ മുഹമ്മദ് ബിന്‍ ജബര്‍ ആൽഥാനി പ്രഖ്യാപിച്ചു. ഈ വര്‍ഷം ആദ്യപകുതിയിലെ ദോഹ ബാങ്കിെൻറ ആകെ ലാഭം 519 മില്യണ്‍ റിയാലാണ്. കഴിഞ്ഞവര്‍ഷം ആദ്യപകുതിയില്‍ ബാങ്കിെൻറ അറ്റാദായം 471 മില്യണ്‍ റിയാലായിരുന്നു. 10.2ശതമാനമാണ് വര്‍ധന. പലിശവരുമാനത്തില്‍ 5.5 ശതമാനം വളര്‍ച്ച കൈവരിക്കാനായതില്‍ ശൈഖ് ഫഹദ് സംതൃപ്തി പ്രകടിപ്പിച്ചു. മൊത്തം ഓഹരി കഴിഞ്ഞവര്‍ഷം ഇതേകാലയളവിലെ 12.5 ബില്യണില്‍ നിന്നും 13.3 ബില്യണ്‍ റിയാലായി വര്‍ധിച്ചതായി ദോഹ ബാങ്ക് മാനേജിങ് ഡയറക്ടര്‍ ശൈഖ് അബ് ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ ജബര്‍ ആൽഥാനി പറഞ്ഞു. ബാങ്കിെൻറ മൊത്തം മൂലധന പര്യാപ്തത അനുപാതം 17.4 ശതമാനം വര്‍ധിച്ചിട്ടുണ്ട്. വിപണി സാഹചര്യങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിട്ടും മികച്ച പ്രകടനം കാ ഴ്ചവെക്കാന് ബാങ്കിനാകുന്നതായി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഡോ.ആര്.സീതാരാമന് പറഞ്ഞു.
ഈ വര്‍ഷം ദോഹ ബാങ്ക് പ്രവര്‍ത്തനത്തിെൻറ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ചെലവിെൻറ പരിപാലനം മെച്ചപ്പെടുത്തുന്നതിലും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിലും ബാങ്ക് കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത്തവണ പ്രവര്‍ത്തന ചെലവ് 8.2ശതമാനം കുറഞ്ഞിട്ടുണ്ട്. ഉത്പാദനപരമായ പ്രവര്‍ത്തന മികവ് പ്രതിഫലിക്കുന്നതാണ് ആദ്യപകുതിയിലെ സാമ്പത്തിക ഫലങ്ങള്‍. ബാങ്കിെൻറ ആകെ ആസ്തിയില്‍ 11.6 ബില്യണ്‍ റിയാലിെൻറ വര്‍ധനവുണ്ട്. 13.1ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞവര്‍ഷം ജൂണ്‍ 30വരെയുള്ള കണക്കുകള്‍ പ്രകാരം 89.2 ബില്യണ്‍ റിയാലായിരുന്നു ആസ്തിയെങ്കില്‍ ഈ ജൂണ്‍ 30ന് 100.8 ബില്യണ്‍ റിയാലായി വര്‍ധിച്ചു. ഉപഭോക്തൃ നിക്ഷേപത്തില്‍ പ്രതിവര്‍ഷം 7.2ശതമാനം വര്‍ധനവുണ്ടാകുന്നുണ്ട്. 51.9 ബില്യണ്‍ റിയാലില്‍ നിന്നും 55.6 ബില്യണ്‍ റിയാലായാണ് വര്‍ധിച്ചത്. ബാങ്കിെൻറ ശക്തമായ പണലഭ്യതയാണ് ഇതില്‍ പ്രതിഫലിക്കുന്നത്. ബാങ്കിെൻറ ആകെ സാമ്പത്തിക നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍ 5.5ബില്യണ്‍ റിയാല്‍ വര്‍ധനവുണ്ടായി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 27.7 ശതമാനമാണ് വളര്‍ച്ച. നിക്ഷേപവരുമാനത്തിലെ ശക്തമായ വളര്‍ച്ചയും പ്രവര്‍ത്തന ചെലവുകളിലെ നിയന്ത്രണവുമാണ് അറ്റാദായത്തിലെ വര്‍ധനവിന് പ്രധാനകാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.