ദോഹ: ഖത്തറിലെ പ്രമുഖ ടീമുകളെ അണിനിരത്തി ചാവക്കാട് പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘സി.പി.എ ക്രിക്കറ്റ് ലീഗ്’ മേയ് ആറ് മുതൽ 10 വരെ എജുക്കേഷൻ സിറ്റിയിലെ ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യ, ശ്രീലങ്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഉൾപ്പെടുന്ന 12 ടീമുകളാണ് മാറ്റുരക്കുന്നത്. തിങ്കളാഴ്ച തുടക്കം കുറിക്കുന്ന ടൂര്‍ണമെന്റില്‍ ദിവസവും നാല് മത്സരങ്ങളാണ് ഉണ്ടാവുക. വിജയികള്‍ക്ക് 10,001 ഖത്തര്‍ റിയാലും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 6006 ഖത്തർ റിയാലും സമ്മാനമായി നൽകും. ഫൈനൽ ദിവസം, സ്ത്രീകൾക്കും കുട്ടികൾക്കും സ്വീറ്റ്സ് ആൻഡ് ഡെസേർട്ട് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
ടൂര്‍ണമെന്റില്‍ നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം എസ്.എം.എ രോഗം ബാധിച്ച മല്‍ഖ റൂഹിയുടെ ചികിത്സ ഫണ്ടിലേക്ക് മാറ്റിവെക്കും. ഇതിന് പുറമെ ടൂര്‍ണമെന്റിലെ ഓരോ സിക്സറിനും ബൗണ്ടറികള്‍ക്കും ക്യാച്ചുകള്‍ക്കും ആനുപാതികമായി ചികിത്സ ഫണ്ടിലേക്ക് പ്രത്യേക തുക നല്‍കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ട്രോഫി ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാനും ടൂർണമെന്റിൽ മാറ്റുരക്കുന്ന ടീമുകളുടെ ജഴ്സി ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, പി.എന്‍. ബാബുരാജൻ എന്നിവർ പ്രകാശനം ചെയ്തു. വാര്‍ത്തസമ്മേളനത്തില്‍ സീനിയർ വൈസ് പ്രസിഡന്റ് നിഷാം ഇസ്മായില്‍ എന്‍.ടി, ഗ്ലോബല്‍ ചെയര്മാന് അബ്ദുല്ല തെരുവത്ത്, ജനറല്‍ സെക്രട്ടറി ഷെറിന് പരപ്പില്‍, ട്രഷറര്‍ രഞ്ജിത്, സ്പോര്‍ട്സ് ചെയര്മാന് ഷാഫി, ടൈറ്റില്‍ സ്പോണ്സര് സുഹൈര്‍, അഡ്വൈസറി ബോർഡ് അംഗം ഷെജി വലിയകത്ത്, ഷാജി അലില് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.