ദോഹ: ടാക്സി (ലിമോസിൻ) മേഖലയിൽ ഖത്തറില്‍ പ്രവർത്തിക്കുന്ന മ ലയാളികളുടെ നേതൃത്വത്തിൽ പുതിയ ഒാൺലൈൻ ടാക്സി സേവനം വരുന്നു. ‘ക ോളോ’ എന്ന പേരിലാണിത്. ‘കൺസോർഷ്യം ഒാഫ് ലിമോസിൻ ഒാണേഴ്സ്’ എന്ന തിെൻറ ചുരുക്കപ്പേരാണ് കോളോ (COLO). അന്താരാഷ്ട്ര ഓണ്‍ലൈന്‍ ടാക്സി ഭീമൻമാരായ ഉബര്‍, കരീം എന്നിവയുടെ മാതൃകയിലാണിത്. പലരാജ്യക്കാരായ 140ഒാളം ലിമോസിൻ കമ്പനി ഉടമകൾ നിലവിൽ ‘കോളോ’യുമായി സഹകരിക്കുന്നുണ്ട്. ഡയറക്ടർ ബോർഡിൽ മലയാളികളാണ്. ഉപഭോക്താക്കളിൽനിന്ന് വാടകയിനത്തിൽ എത്ര തുക ഇൗടാക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെങ്കിലും ഡ്രൈവർമാരിൽ നിന്ന് കമ്പനി ഇൗടാക്കുന്ന തുക നിലവിലുള്ളതിനേക്കാൾ കുറവായിരിക്കുമെന്ന് ഉറപ്പാണെന്ന് ‘കോളോ’ ഡയറക്ടർ ബോർഡ് അംഗം സക്കീർ ഹുസൈൻ പറഞ്ഞു.
നിലവിൽ ഉബർ പോലുള്ള കമ്പനികൾക്ക് കീഴിൽ ഒാടുന്ന ടാക്സി ൈഡ്രവർമാർക്ക് തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. നിലവിൽ എട്ട് റിയാലാണ് ഉബറിന് മിനിമം വാടക. ഇതിൽ 25 ശതമാനം ഉബറിനാണ്. ബാക്കിയാണ് ഡ്രൈവർക്ക് ലഭിക്കുക. കരീമും ഇതേ രീതിയിലാണ് പ്രവർത്തിക്കുന്നത്. അറ്റകുറ്റപ്പണിയും ചെലവുകളും കഴിച്ചാൽ പിന്നെ ഡ്രൈവർക്ക് തുച്ഛമായ തുകയാണ് ലഭിക്കുന്നത്. ഉബർ ഖത്തറിൽ പ്രവർത്തനം തുടങ്ങിയ കാലത്ത് മിനിമം വാടക 15 റിയാലായിരുന്നു. അന്ന് 20 ശതമാനമായിരുന്നു ഉബർ ഇൗടാക്കിയിരുന്നത്. പിന്നീടാണ് വാടക നിരക്ക് കുറഞ്ഞതും ഉബറിന് കൊടുക്കേണ്ട നിരക്ക് കൂടുകയും ചെയ്തത്. ഇൗ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ മറ്റ് മാർഗമില്ലാതായതോടെയാണ് ‘കോളോ’ തുടങ്ങുന്നതെന്ന് ഇൗ രംഗത്തുള്ളവർ പറയുന്നു. കോളോയുടെ മൊബൈൽ ആപ്പ് സോഫ്റ്റ് ലോഞ്ചിങ് അടുത്ത മാസം ആദ്യത്തിൽ നടക്കും.
ആദ്യ രണ്ടാഴ്ച പരീക്ഷിച്ച് പിന്നീടാണ് പൂർണമായും പ്രവർത്തിച്ചുതുടങ്ങുക. ൈഡ്രവർമാർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന രീതിയിലായിരിക്കും പ്രവർത്തനം. 25 ശതമാനത്തിൽ കുറവായിരിക്കും അവരിൽ നിന്ന് ഇൗടാക്കുക. ഉപഭോക് താക്കളിൽനിന്ന് എത്ര വാടക ഇൗടാക്കണമെന്ന കാര്യം പഠിക്കാനായി മറ്റൊരു ഏജൻസിയെ ഏൽപിച്ചിരിക്കുകയാണ്. ഇവർ ജനങ്ങളുടെയും ൈഡ്രവർമാരുടെയും കാര്യങ്ങൾ പഠിച്ച് തയാറാക്കുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും കോളോ മിനിമം വാടക നിശ്ചയിക്കുക. ഖത്തറിൽ പതിനായിരത്തോളം ഇന്ത്യൻ ഡ്രൈവർമാരാണ് ടാക്സി മേഖലയിൽ പ്രവർത്തിക്കുന്നത്. ഇതിൽ നല്ലൊരു പങ്ക് മലയാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.