ദോഹ: കടുത്ത വേനലിൽ കുട്ടികളെ കാറുകളിൽ ഒറ്റക്കിരുത്തി പോകുന്നത ിനെതിരെ മുന്നറിയിപ്പ്. ഹമദ് ട്രോമ സെൻറർ ആണ് പൊതുജനങ്ങൾക്ക് ജാഗ്രതനിർദേശം നൽകിയിരിക്കുന്നത്. ചൂട് കാലാവസ്ഥയും ഇൗർപ്പമ ുള്ള അന്തരീക്ഷവും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും തുടരുമെന്ന സന്ദർഭത്തിലാണ് മുന്നറിയിപ്പ്.തുറസ്സായ സ്ഥലങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന കാറുകളിൽ കുട്ടികളെ ഒറ്റക്കിരുത്തി പോകരുത്. വേനൽക്കാലത്തെ പ്രത്യേക സാഹചര്യത്തിൽ ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. വെയിലത്ത് നിർത്തിയിട്ട ഒരു കാറിൽ സാധാരണ പുറത്തുള്ള ചൂടിനേക്കാൾ 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ട്.തണുപ്പുള്ള കാലാവസ്ഥയിൽ പോലും കാറിനുള്ളിൽ 20 ഡിഗ്രി സെൽഷ്യസ് ചൂട് ആയിരിക്കും അനുഭവപ്പെടുക. ഇതിനാൽ ഇക്കാര്യത്തിൽ ഏറെ ശ്രദ്ധിക്കണമെന്നും കുട്ടികളുടെ ആരോഗ്യത്തിന് മുൻഗണന നൽകണമെന്നും ഹമദ് ഇൻജുറി പ്രിവൻഷൻ പ്രോഗ്രാം ഡയറക്ടർ ഡോ. റാഫേൽ കോൺസൻജി പറഞ്ഞു.
ഇത്തരത്തിൽ കാറിൽ കുട്ടികളെ ഇരുത്തുന്നത് ഏറെ അപകടകരമാണ്. കാറിെൻറ എൻജിനും എയർകണ്ടീഷനും ഒാഫാക്കി ആദ്യ അഞ്ച് മിനിറ്റിൽ തന്നെ കാറിനുള്ളിലെ ചൂട് മേൽപറഞ്ഞ രൂപത്തിൽ വർധിക്കും. കുട്ടികൾക്ക് കടുത്തപനി, നിർജലീകരണം, ചുഴലി രോഗം, ഹീറ്റ് സ്േട്രാക്ക് എന്നിവ ഉണ്ടാകാം. ഇത് മരണത്തിന് വരെ കാരണമാകാം.
ചൂടുകാലം കുട്ടികളുെട കാര്യത്തിൽ അപകടം കൂടുതൽ രൂക്ഷമാകും. ഒരു കുട്ടിയുടെ ശരീരത്തിൽ മുതിർന്നവരേക്കാൾ അഞ്ചുമടങ്ങ് വേഗത്തിൽ ചൂട് ഉയരും. പ്രത്യേകിച്ചും ചൂടുള്ള ദിവസങ്ങളിൽ. നിർജലീകരണവും ചൂടിെൻറ ആഘാതവും കൂടുതൽ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ഇത് ഏറെ ശ്രദ്ധിക്കണം.
തണലിൽ നിർത്തിയിടുന്ന വാഹനങ്ങളിലും ചൂടിെൻറ അളവ് പെെട്ടന്നുതന്നെ ഉയരും. അതിനാൽ തണലിൽ നിർത്തിയിടുന്ന കാറുകളിലും കുട്ടികളെ ഒറ്റക്കിരുത്തരുത്. തണലിൽ നിർത്തിയിടുന്ന കാറിലും വിൻഡോ ഗ്ലാസുകൾ താഴ്ത്തിയിടുന്ന കാറുകളിലും ചൂടിെൻറ അളവ് കൂടുതൽ തന്നെ ആയിരിക്കും. അൽപം കുറവുണ്ടാകുമെന്ന് മാത്രം. കാറിെൻറ ഉൾഭാഗത്തെ നിറത്തിന് ചൂടുമായി ബന്ധമില്ല. ഏതു നിറത്തിലുള്ള ഉൾഭാഗമാണ് കാറിെനങ്കിലും ചൂട് ഉയർന്നുതന്നെയായിരിക്കും. ചെറിയ കാറുകൾ ചൂടാകുന്നതുപോലെത്തന്നെ വലിയ കാറുകളും ചൂടാവും. ഇതിനാൽ ഒരു കാരണവശാലും നിർത്തിയിട്ട കാറുകളിൽ കുട്ടികളെ ഒറ്റക്കിരുത്തി പോകുന്നത് നല്ലതല്ല. കുട്ടികളുടെ രക്ഷയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അവരെ എപ്പോഴും കൂടെ കൂട്ടുന്നതാണ് നല്ലതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.