റിയാദ്: കിങ് അബ്ദുൽ അസീസ് ക്യാമൽ ഫെസ്റ്റിവലിെൻറ ഭാഗമായ ഒട്ടക സൗന്ദര്യ മത്സരത്തിന് തുടക്കമായി. 1,500 ലേറെ ഉടമകളുടെ 26,000 ലേറെ ഒട്ടകങ്ങളാണ് തിങ്കളാഴ്ച ആരംഭിച്ച മത്സരത്തിൽ പെങ്കടുക്കുന്നത്. റിയാദിൽ നിന്ന് 120 കിലോമീറ്റർ വടക്ക് കിഴക്ക് റൂമയിലാണ് 28 ദിവസത്തെ മേള നടക്കുന്നത്. മൊത്തം 114 ദശലക്ഷം റിയാലാണ് സമ്മാനതുക. മൊത്തം 28 ഇനങ്ങളിലാണ് ഇത്തവണ മത്സരങ്ങളെന്ന് മേളയുടെ ഒൗദ്യോഗിക വക്താവ് സുൽത്താൻ അൽ ബുകൂമി പറഞ്ഞു.
ഇൗ വർഷം കൂട്ടിച്ചേർത്ത ഇനങ്ങളിൽ ഏറ്റവും പ്രധാനം കിങ് അബ്ദുൽ അസീസ് ക്യാമൽ റേസിങ് അവാർഡ് ആണ്. വേഗതയേറിയ ഒട്ടകത്തിെൻറ ഉടമക്ക് ഏതെങ്കിലും സമാനമായ ഇനത്തിൽ ലോകത്ത് ലഭിക്കുന്നതിലും അധികം സമ്മാനതുക ലഭിക്കും. ഒട്ടകമേളക്കൊപ്പം സാംസ്കാരിക ഇനങ്ങളും മേളനഗരിയിലുണ്ടാകും. കഴിഞ്ഞ 15 വർഷമായി നടക്കുന്ന മേളക്ക് കഴിഞ്ഞ വർഷം മുതലാണ് സ്ഥിരം വേദിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.