മൂന്ന് ബ്രസീൽ ബ്ലോക്കുകളിൽ കൂടി എണ്ണ പര്യവേക്ഷണത്തിന് ക്യു.പി

ദോഹ: ബ്രസീലിൽ മൂന്ന് ഓഫ്ഷോർ ബ്ലോക്കുകളിൽ കൂടി എണ്ണ പര്യവേക്ഷണം നടത്തുന്നതിനുള്ള കരാർ ഖത്തർ പെേട്രാളിയം (ക്യു.പി) ഉൾപ്പെട്ട കൺസോർട്യങ്ങൾക്ക്. കാംപോസ് ബേസിനിലെ ബ്ലോക്ക് 541ലെ പര്യവേക്ഷണത്തിനുള്ള അവകാശമാണ് ഖത്തർ പെേട്രാളിയമുൾപ്പെട്ട കൺസോർട്യത്തിന് ലഭിച്ചിരിക്കുന്നത്. ടോട്ടൽ, പെേട്രാണാസ് എന്നിവരാണ് ഇതിൽ ഖത്തർ പെേട്രാളിയത്തിനോടൊപ്പമുള്ള മറ്റു കമ്പനികൾ.


കാംപോസ് ബേസിനിലെതന്നെ ബ്ലോക്ക് 659, 713 എന്നിവിടങ്ങളിലും എണ്ണ പര്യവേക്ഷണത്തിനുള്ള അവകാശം ഖത്തർ പെേട്രാളിയത്തിന് ലഭിച്ചു. ഖത്തർ പെേട്രാളിയം, ഷെൽ, ഷെവ്റോൺ എന്നിവരുൾപ്പെടുന്ന കൺസോർട്യത്തിനാണ് കരാർ ലഭിച്ചിരിക്കുന്നത്. ബ്രസീലിൽ നടന്ന ചടങ്ങിൽ ബ്രസീൽ പെേട്രാളിയം, നാചുറൽ ഗ്യാസ്, ബയോ ഫ്യൂവൽസ് എന്നിവയുമായി ബന്ധപ്പെട്ട ദേശീയ ഏജൻസിയാണ് എണ്ണ പര്യവേക്ഷണത്തിനുള്ള അവകാശം നേടിയ കൺസോർട്യങ്ങളെ പ്രഖ്യാപിച്ചത്. ഇതു നാലാം തവണയാണ് ബ്രസീലിൽ വിവിധ ബ്ലോക്കുകളിലായി എണ്ണ പര്യവേക്ഷണത്തിനുള്ള അവകാശം ഖത്തർ പെേട്രാളിയമുൾപ്പെട്ട കൺസോർട്യങ്ങൾക്ക് ലഭിക്കുന്നത്.

Tags:    
News Summary - brazil block-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.