ആശിഷ് വിദ്യാർഥി, അർഫീൻ ഖാൻ, സാനിധ്യ തുൾസിനന്ദൻ
ദോഹ: മാറ്റങ്ങൾക്ക് മുേമ്പ നടന്ന്, വിജയവഴി വെട്ടിത്തെളിക്കാൻ ഒരുങ്ങുന്ന നായകർക്ക് ആശയങ്ങളും പ്രചോദനവും പകരുന്ന ഒരു പകൽ ഒരുക്കി ‘ഗൾഫ് മാധ്യമം’ ബോസസ് ഡേ ഔട്ട് ഖത്തറിലേക്കും. ലോകത്തിലെ തന്നെ ശ്രദ്ധേയരായ പരിശീലകരും വ്യക്തിത്വങ്ങളും ഒന്നിക്കുന്ന ‘ബോസസ് ഡേ ഔട്ടിന്’ ആദ്യമായാണ് ഖത്തർ വേദിയാകുന്നത്. വിവിധ പതിപ്പുകളിലായി ദുബൈയിൽ നടന്ന്, ബഹുരാഷ്ട്ര കമ്പനികളിലേതുൾപ്പെടെ മുൻനിര മാനേജ്മെൻറ് ലീഡേഴ്സിന് പരിശീലനവും ആത്മവിശ്വാസവും പകർന്ന ബോസസ് ഡേ ഔട്ടിന്റെ ഖത്തർ പതിപ്പിന് ജൂൺ ഒന്ന് ശനിയാഴ്ച ഖത്തറിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫ്ൾസ് ഫെയർമോണ്ട് ദോഹ വേദിയാകും. രാവിലെ മുതൽ വൈകീട്ടു വരെ ഒരു പകൽ നീണ്ടുനിൽക്കുന്നതാണ് സംഗമം. ദേശീയ അവാർഡ് ജേതാവായ ചലച്ചിത്രതാരവും ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പ്രചോദിത പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനുമായി ആശിഷ് വിദ്യാർഥി, സെലിബ്രിറ്റി മെൻറർ, ബ്രാൻഡ് ട്രെയിനർ എന്ന നിലയിൽ ലോേകാത്തര കമ്പനികളുടെ പരിശീലകനായി മാറിയ അർഫീൻ ഖാൻ, നിർമിത ബുദ്ധിയുടെ കാലത്തെ സൂപ്പർ ബ്രെയിൻ ആയ സാനിധ്യ തുൾസിനന്ദൻ എന്നീ മൂന്ന് അതിപ്രഗല്ഭരെയാണ് ‘ഗൾഫ് മാധ്യമം’ ഒരു കുടക്കീഴിലായി ദോഹയിലെത്തിക്കുന്നത്.
അന്താരാഷ്ട്ര കമ്പനികൾ മുതൽ ഖത്തറിൽ പിച്ചവെച്ച് ലോകത്തോളം ഉയർന്ന ബിസിനസ് സ്ഥാപനങ്ങൾ വരെ നായകർക്ക് വിജയമന്ത്രങ്ങളുമായാണ് ഈമേഖലയിലെ അതിപ്രഗല്ഭർ ഖത്തറിൽ ഒന്നിക്കുന്നത്. ഖത്തരികളും വിവിധ രാജ്യക്കാരും ഉൾപ്പെടെ പ്രമുഖ കമ്പനികളുടെ ബോസുമാരും മാനേജ്മെൻറ് ലീഡേഴ്സും മുതൽ പുതുതലമുറ സംരംഭകർ വരെയുള്ളവരാണ് ‘ബോസസ് ഡേ ഔട്ടിൽ’ അംഗങ്ങളായി പങ്കെടുക്കുന്നത്. നേരത്തെ രജിസ്റ്റർ ചെയ്യുന്ന പരിമിതമായ അംഗങ്ങൾക്കു മാത്രമായിരിക്കും പ്രവേശനം. കമ്പനി ലീഡർഷിപ്, മാനേജ്മെൻറ്, നൂതനമായ മാനേജ്മെൻറ് ശൈലികൾ, എ.ഐ ലോകത്തെ മാനേജ്മെൻറ് സാധ്യതകൾ തുടങ്ങി പ്രചോദനത്തിന്റെ പെരുമഴ പെയ്യിക്കുന്ന ഏകദിന പരിശീലന പരിപാടിയിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ബിസിനസ് മേഖലയിലേക്ക് പുതുതായി കാലെടുത്ത് വെക്കുന്നവർക്കും ബിസിനസ് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും സ്വയം മുന്നേറാൻ താൽപര്യമുള്ളവർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നായിരിക്കും ‘ബോസസ് ഡേ ഔട്ട്’. സിംഗ്ൾ എൻട്രി പാസിന് 1300 റിയാൽ. കൂടുതൽ വിവരങ്ങൾക്ക് 7076 0721 ബന്ധപ്പെടാം. ക്യൂ ടിക്കറ്റ്സ് വഴിയും എൻട്രി പാസുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.