പരിസ്ഥിതി മന്ത്രാലയത്തിന്റെ നിരീക്ഷണ വിമാനമായ ഓട്ടോജൈറോ കോപ്ടർ 

പച്ചപ്പിനും കടലിനും കാവലായി ഓട്ടോജൈറോ കോപ്ടർ

ദോഹ: കടൽ തീരം മുതൽ വന്യജീവികളും മരങ്ങളും ഉൾപ്പെടെയുള്ള സംരക്ഷിത മേഖലകളുടെയും നീരക്ഷണത്തിനായി ഓട്ടോ ജൈറോ കോപ്ടർ അവതരിപ്പിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. അത്യാധുനിക സാങ്കേിത വിദ്യകൾ ഉൾക്കൊള്ളിച്ച ചെറു നിരീക്ഷണ കോപ്ടറാണ് കാലാവസ്ഥാ മന്ത്രാലയം തങ്ങളുടെ പ്രവർത്തനങ്ങളുടെ ഭാഗമാക്കിയത്. ആദ്യ പറക്കലിൽ പരിസ്ഥിതി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇയും പങ്കെടുത്തു. രാജ്യാതിർത്തിക്കുള്ളിലെ ഭൂപ്രദേശങ്ങളും തീരമേഖലകളും നിരീക്ഷിച്ച ശേഷമാണ് വിമാനം പറന്നിറങ്ങിയത്. ഉമ്മ് അൽ ഷൗഖത് എയർഫീൽഡിൽ നിന്നായിരുന്നു ഓട്ടോജൈറോ കോപ്ടർ ആദ്യ പറക്കലിനായി പറന്നുയർന്നത്. കോപ്ടറിന്‍റെ അത്യാധുനിക സാങ്കേതിക വിദ്യകളും ജൈവ നിരീക്ഷണ ഉപാധികളും മന്ത്രിക്കു മുമ്പാകെ വിദഗ്ധ സംഘം പരിചയപ്പെടുത്തി.

പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇയും ഉദ്യോഗസ്ഥരും നിരീക്ഷണ വിമാനത്തിനൊപ്പം

 തീരസംരക്ഷണം, സമുദ്രജീവജാലങ്ങളുടെ നിരീക്ഷണം, ജൈവവൈവിധ്യം സംരക്ഷിക്കണം, സമുദ്ര, കര പരിസ്ഥിതിയുടെ സംരക്ഷണം, വായു നിലവാര നിരീക്ഷണം, തീരദേശ മലിനീകരണം തടയുക, രാജ്യത്തെ സസ്യജാലങ്ങളെക്കുറിച്ചുള്ള പഠനം എന്നിവയാണ് ഓട്ടോ ജൈറോ കോപ്ടറിന്‍റെ പ്രധാന സേവനം. പരിസ്ഥിതി, ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകുന്ന രാജ്യമാണ് ഖത്തർ. പരിസ്ഥിതിയിലെ മാറ്റങ്ങളും വെല്ലുവിളികളും കൃത്യമായി വിലയിരുത്താൻ സ്മാർട്ട് സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന ജൈറോ കോപ്ടറുകളുടെ സേവനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - Auto gyro copter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.