മസ്കത്ത്: രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും ഇന്നുമുതൽ മൂന്ന് ദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും താപനിലയിൽ ഗണ്യമായ കുറവ് വരുന്നതായിരിക്കുമെന്ന് കാലാവസ്ഥാ പ്രവചനങ്ങൾ. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ പ്രവർത്തനത്തിൽ ക്രമേണ കുറവുണ്ടാകും. ഇത് സുൽത്താനേറ്റിലുടനീളം തണുത്ത കാലാവസ്ഥക്ക് കാരണമാകുമെന്നും സൂചിപ്പിക്കുന്നു.
തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ, ഒമാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങൾ, ബുറൈമി, ദാഹിറ എന്നിവയുടെ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ രാത്രി വൈകിയും പുലർച്ചെയും മൂടൽമഞ്ഞും താഴ്ന്ന മേഘങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രദേശങ്ങളിൽ ദൂരക്കാഴ്ചയെ ബാധിച്ചേക്കും. മേഘങ്ങൾ രുപപ്പെടുന്നതിനാൽ അൽ ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ മഴ പെയ്യാനും സാധ്യതയുണ്ട്.
അതേസമയം, ഒമാനിൽ താപനില 50 ഡിഗ്രി സെൽഷസിലേക്ക് അടുക്കുന്ന സാഹചര്യമുണ്ടായിരുന്നു. വടക്ക്-പടിഞ്ഞാറൻ കാറ്റിന്റെ പ്രവർത്തനത്തിൽ ക്രമേണ താപനില കുറയുന്നത് താൽക്കാലിക ആശ്വാസമാകും. കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മഴക്കുവേണ്ടി പ്രത്യേകം പ്രാർത്ഥനയും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.