മസ്കത്ത്: റമദാനിൽ കാരുണ്യപ്രവർത്തനങ്ങൾക്കായി ലഭിച്ചത് 2.29 ലക്ഷം റിയാൽ. സുരക്ഷിതമായും സുതാര്യമായും ഇടപാടുകള്‍ നടത്താനും അര്‍ഹരിലേക്കും ആവശ്യക്കാരിലേക്കും ലഭിച്ച തുകയുടെ വിഹിതം എത്തിക്കാനും സര്‍ക്കാറിെൻറ നേതൃത്വത്തില്‍ ആരംഭിച്ച ഒാൺലൈൻ പോർട്ടലായ www.donate.om മുഖേനയാണ് ഇൗ തുക ലഭിച്ചത്. വർഷം മുഴുവൻ പ്രവർത്തിക്കുന്നതാണ് ഇൗ പോർട്ടൽ.
സകാത്ത്, സദഖ, അനാഥ സംരക്ഷണം, പെരുന്നാൾ വസ്ത്രങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 5797 പേരാണ് റമദാനിൽ പണം കൈമാറിയത്. ജൂൺ 30
വരെയുള്ള കണക്കെടുക്കുേമ്പാൾ തുക 2.40 ലക്ഷമായി ഉയർന്നിട്ടുണ്ട്. മേയ് മാസത്തെ അപേക്ഷിച്ച് നോക്കുേമ്പാൾ മൂന്നിരട്ടി തുകയാണ് റമദാനിൽ ലഭിച്ചത്. 49,609 റിയാലാണ് മേയിൽ ലഭിച്ചതെന്ന് പോർട്ടൽ അധികൃതർ പറഞ്ഞു. മുൻവർഷം റമദാനിനെ അപേക്ഷിച്ച് നോക്കുേമ്പാൾ മൂന്നു ശതമാനം വർധനയാണ് ഇത്തവണ ദാനധർമങ്ങളിൽ ഉണ്ടായത്. ദാനധർമങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ക്രമീകരിക്കുക ലക്ഷ്യമിട്ട് 2009ലാണ് വെബ്സൈറ്റിന് തുടക്കമിട്ടത്. ഇതുവരെ 2.48 ദശലക്ഷം റിയാൽ അർഹർക്കായി വിതരണം ചെയ്തിട്ടുണ്ട്. ഇൗ വർഷം ഇതുവരെ 13,000 പേരിൽ നിന്ന് 3.94 ലക്ഷം റിയാലാണ് സ്വരൂപിച്ചിട്ടുള്ളത്. എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യങ്ങൾക്കോ ജീവകാരുണ്യ സംഘടനകൾക്ക് പ്രത്യേകമായോ തുക നൽകാൻ കഴിയും. ദാർ അൽ അത്ത ചാരിറ്റി, ഒമാൻ കാൻസർ അസോസിയേഷൻ, എൻവയൺമെൻറൽ സൊസൈറ്റി ഒാഫ് ഒമാൻ തുടങ്ങി 25ഒാളം സംഘടനകളെയാണ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കാരണങ്ങളിൽ യമൻ, സിറിയ ജനതക്കുള്ള സഹായവും ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.