മസ്കത്ത്: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ഹ്രസ്വ സിനിമ 'കല്യാണി' ശ്രദ്ധേയമാകുന്നു. ജയൻ കാഞ്ഞങ്ങാട് ആണ് സിനിമയുടെ സംവിധായകൻ. യു ട്യൂബിൽ റിലീസ് ചെയ്ത് നാല് ദിവസങ്ങൾക്കുള്ളിൽ അയ്യായിരത്തോളം പേരാണ് ഈ സിനിമ കണ്ടത്. ഏറെ കാലികപ്രസക്തിയുള്ള സാമൂഹിക വിഷയം ലളിതമായ രീതിയിൽ കാമറയിൽ പകർത്താൻ സംവിധായകന് സാധിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗികാതിക്രമം തുടർക്കഥയാവുന്ന സാഹചര്യത്തിൽ ഏറെ പ്രസക്തമാണ് ഇൗ സിനിമ. കുഞ്ഞു കുട്ടികൾക്കു നേരെ ലൈംഗികാതിക്രമങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള കരുതൽ കൂടിയാണ് സിനിമ. സഭ്യതയുടെ വരമ്പുകൾ ഭേദിക്കാതെ കഥ അവതരിപ്പിക്കുന്നതിനാൽ കൊച്ചു കുട്ടികൾക്കു േപാലും സിനിമയുടെ സന്ദേശം ഉൾക്കൊള്ളാനാവും. ഉൾക്കാമ്പ് കൊണ്ടും അവതരണം കൊണ്ടും വ്യതിരിക്തതയുള്ള സിനിമ ആയതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പേർ സിനിമ കാണുമെന്ന് പ്രതീക്ഷിക്കുന്നതായി ജയൻ പറഞ്ഞു.
മസ്കത്തിലെ കലാ പ്രവർത്തന മേഖലയിൽ ശ്രദ്ധേയനായ ജയൻ കാഞ്ഞങ്ങാടിൻെറ അഞ്ചാമത് സിനിമയാണിത്. കൂടെ, അൽ മസ്ഉൗലിയ്യ, റവലേഷൻ, തുടരും എന്നിവയാണ് നേരത്തേ സംവിധാനം ചെയ്ത സിനിമകൾ. അറബി ഭാഷയിൽ നിർമിച്ച മസ്ഉൗലിയ്യാത്ത് ലഹരിക്കെതിരെയുള്ള സന്ദേശമായതിനാൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയെൻറ സിനിമകൾക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിരുന്നു. ഇതിൽ 'തുടരും' എന്ന സിനിമക്ക് മികച്ച സംവിധായകനുള്ള റോഷാനി ഇൻറർ നാഷനൽ അവാർഡ് അടുത്തിടെ ലഭിച്ചിരുന്നു. ഈ സിനിമകളെല്ലാം ഒമാനിലാണ് ചിത്രീകരിച്ചതും.
മരക്കാർ സിനിമയുടെ സംഗീത സംവിധായകനായ റോണി റാഫേലാണ് 'കല്യാണി'യുടെ സംഗീതം നിർവഹിച്ചത്. സിനിമയിലെ കേന്ദ്ര കഥാപാത്രമായ ജിത്തുവിനെ അവതരിപ്പിച്ചത് വിദ്യാർഥിയായ ഹൃദയ് ദത്ത് ആണ്. കല്യാണിയായി ലക്ഷ്മി ജീവരാജും അമ്മയായി ഷീന ദത്തും അച്ഛനായി ബിനു എണ്ണക്കാടനും വേഷമിടുന്നു. സിനിമയിൽ വില്ലനായി വരുന്നത് മസ്കത്തിൽ നാടക, സിനിമ അഭിനയ രംഗത്തുള്ള ക്രിസ്റ്റി ആൻറണിയാണ്. അസോസിയറ്റ് ഡയറക്ടർ രമേശ് ശിവൻ. ലോവൽ എടത്തിലാണ് സിനിമയുടെ െപ്രാഡ്യൂസർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.