മസ്കത്ത്: ഗാല സെൻറ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക പുതുതായി നിര്‍മിച്ച ദേവാലയത്തി െൻറ സമര്‍പ്പണ കൂദാശ ഡിസംബര്‍ ഏഴ്, എട്ട് തീയതികളിൽ ഗാല ചർച്ച് കോംപ്ലക്സിൽ നടക്കും. മലങ്കര മെത്രാപോലീത്തയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ സമര്‍പ്പണ കൂദാശ നിര്‍വഹിക്കും. ഇടവക മെത്രാപോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, മുംബൈ ഭദ്രാസന മെത്രാപോലീത്ത ഗീവര്‍ഗീസ് മാർ കൂറിലോസ്, നിരണം ഭദ്രാസന അധിപന് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് എന്നിവര്‍ സഹ കാർമികത്വം വഹിക്കും.
വെള്ളിയാഴ്ച വൈകീട്ട് 5.30ന് ബാവക്കും മെത്രാപോലീത്തമാര്ക്കും ഇടവകയുടെ സ്വീകരണം നല്‍കുമെന്ന് ദേവാലയ നിർമാണ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദേവാലയത്തിെൻറ താക്കോൽ ഏറ്റുവാങ്ങുന്ന കാതോലിക ബാവ സന്ധ്യാനമസ്കാരത്തോടെ ഒന്നാംഘട്ട ശുശ്രൂഷ നിര്‍വഹിക്കും. ശനിയാഴ്ച രാവിലെ ആറിന് പ്രഭാത പ്രാർഥനയോടെ രണ്ടാംഘട്ട ശുശ്രൂഷ നടത്തും. ബാവയുടെ മുഖ്യകാർമികത്വത്തിലും മെത്രാപോലീത്തമാരുടെ സഹകരണത്തിലും വി. മൂന്നിന്മേല് കുര്‍ബാന നടക്കും. 11.30ന് പൊതുസമ്മേളനം കാതോലിക ബാവ ഉദ്ഘാടനം ചെയ്യും. ഇടവക മെത്രാപോലീത്ത അധ്യക്ഷത വഹിക്കും. മെത്രാപോലീത്തമാർ, ഒമാന്‍ മതകാര്യ മന്ത്രാലയ പ്രതിനിധികൾ, ഇന്ത്യൻ സ്ഥാനപതി തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും അവർ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ അഹ്മദാബാദ് ഭദ്രാസനാധിപൻ അഭി. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത, ഇടവക വികാരി ഫാ. തോമസ് ജോസ്, സെക്രട്ടറി കെ.സി. തോമസ്, ദേവാലയ നിർമാണ കമ്മിറ്റി ജനറൽ കൺവീനർ മാത്യു നൈനാൻ, ടെക്നിക്കൽ കൺവീനർ എബി ഉമ്മൻ, പബ്ലിസിറ്റി കൺവീനർ ഷൈനു പാപ്പച്ചൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
കോടതിവിധി നടപ്പാക്കാൻ ജനാധിപത്യ സർക്കാറിന്
ബാധ്യത –ഗീവർഗീസ് മാർ യൂലിയോസ്
മസ്കത്ത്: കോടതിവിധികൾ നടപ്പാക്കാനുള്ള ജനാധിപത്യ -മതേതര സർക്കാറുകളുടെ ബാധ്യത പ്രധാനമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ അഹ്മദാബാദ് ഭദ്രാസനാധിപൻ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത. പിറവം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിധികൾ നടപ്പാക്കുന്നതിനു പകരം പക്ഷംപിടിക്കുന്ന രീതി ചിലപ്പോഴൊക്കെ കാണുന്നു. ആ പക്ഷംപിടിക്കൽ വോട്ട്ബാങ്കിനെ ലക്ഷ്യമാക്കിയാണോ എന്ന സംശയമുണ്ടാവുന്നു. അക്കാര്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫുമൊന്നും വലിയ വ്യത്യാസമില്ല. സമവായത്തിന് ശ്രമിക്കുകയാണ് എന്ന് സർക്കാർ പറയുന്നു. അതിനാലാണ് ൈഹകോടതി കഴിഞ്ഞ ദിവസം അതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. കാരണം, സമവായത്തിെൻറയെല്ലാം സമയം കഴിഞ്ഞിട്ടാണ് കോടതി ഇൗ വിധിന്യായം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.