കുവൈത്ത് സിറ്റി: രാജ്യത്തെ പള്ളികളിൽ മുൻകൂർ അനുമതിയില്ലാതെ നിരീക്ഷണ കാമറകൾ സ്ഥാപിക്കരുതെന്ന് അധികൃതർ നിർദേശിച്ചു. പള്ളികളുടെ പവിത്രതയും സൗകര്യങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് സർക്കുലർ. ഔഖാഫ് മന്ത്രാലയം പൊതുസേവന വകുപ്പിന്റെ അനുമതി കൂടാതെ കാമറകളോ സുരക്ഷ സംവിധാനങ്ങളോ സ്ഥാപിക്കൽ അനുവദനീയമല്ലെന്നും അധികൃതർ വ്യക്തമാക്കി.
അനുമതിയില്ലാതെ സ്ഥാപിക്കുന്ന ഏതൊരു സംവിധാനത്തിനും പള്ളിയിലെ ഇമാമും മുഅദ്ദിനും ഉത്തരവാദികളായിരിക്കുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിന്റെ അറിവില്ലാതെ മുമ്പ് സ്ഥാപിച്ചിട്ടുള്ള കാമറകൾ റിപ്പോർട്ട് ചെയ്യണമെന്നും സർക്കുലറിൽ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.