കുവൈത്ത് സിറ്റി: ബുധനാഴ്ച കുവൈത്ത് -കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് രണ്ടുമണിക്കൂർ വൈകി. അഹ്മദാബാദ് വിമാനാപകട ദുരന്തത്തെ തുടർന്നാണ് വിമാനം വൈകിയതെന്നാണ് യാത്രക്കാർക്കു ലഭിച്ച വിവരം. കണ്ണൂരിൽനിന്ന് വൈകീട്ട് 4.15നുള്ള വിമാനം രണ്ടു മണിക്കൂർ വൈകി ഏഴുമണി കഴിഞ്ഞാണ് പുറപ്പെട്ടത്. ഇതോടെ രാത്രി 7.15ന് കുവൈത്തിൽ എത്തേണ്ട വിമാനം ഒമ്പതു കഴിഞ്ഞാണ് എത്തിയത്. യാത്രക്കാർക്ക് രണ്ടു മണിക്കൂർ വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടിവന്നു. ഈ സമയം ഭക്ഷണവും മറ്റും നൽകിയത് യാത്രക്കാർക്ക് ആശ്വാസമായി. കണ്ണൂർ വിമാനം വൈകിയതോടെ കുവൈത്തിൽനിന്ന് തിരിച്ചുള്ള വിമാനവും വൈകി. രാത്രി 8.15ന് കുവൈത്തിൽനിന്ന് കണ്ണൂരിലേക്കുള്ള വിമാനം പുറപ്പെട്ടത് 10.15നാണ്. പുലർച്ചെ നാലിന് കണ്ണൂരിലെത്തേണ്ട വിമാനം ഇതോടെ രാവിലെ ആറോടെയാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.