വാഷിങ്ടൺ: കോവിഡ് നാശംവിതച്ച യു.എസിൽ ഏപ്രിൽ മാസത്തിൽ മാത്രം തൊഴിൽ നഷ്ടപ്പെട്ടത് രണ്ടു കോടിയിലേറെ ആളുകൾക്ക്. തൊഴിൽരഹിതരുടെ എണ്ണം കുതിച്ചുയരുകയാണെന്ന് യു.എസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു.
കോവിഡ് പടർന്നു പിടിച്ചതു മുതൽ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുകയാണ് ജനം. മെയ് രണ്ടിനകം 3.35 കോടിയാളുകളാണ് തൊഴിലില്ലാ ആനുകൂല്യത്തിനായി വിവിധ സംസ്ഥാനങ്ങളിൽ അപേക്ഷ നൽകിയത്.
യുവാക്കളിൽ 13ഉം യുവതികളിൽ 15.5ഉം വെള്ളക്കാർക്കിടയിൽ 14.2ഉം കറുത്ത വർഗക്കാർക്കിടയിൽ 16.7 ഉം ഏഷ്യൻ വിഭാഗങ്ങൾക്കിടയിൽ 18.9ഉം ശതമാനം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഏപ്രിലിൽ വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ 25 ലക്ഷം പേർ തൊഴിൽ രഹിതരായി.
ആരോഗ്യമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിൽനഷ്ടം ഡെൻറിസ്റ്റുകൾക്കാണ്. നിർമാണമേഖലയിൽ മൂന്നിൽ രണ്ട് വിഭാഗത്തിനും തൊഴിൽ നഷ്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.