ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍െറ ഭാഗമായി ഇന്ത്യ^പാക് സേനാംഗങ്ങള്‍ പരസ്പരം ആശംസയും മധുരവും കൈമാറില്ല. പാകിസ്താന്‍െറ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും അതിര്‍ത്തി കടന്നുള്ള തീവ്രവാദി ആക്രമണവും തുടരുന്ന സാഹചര്യത്തില്‍ ബി.എസ്.എഫ് ആണ് ഈ തീരുമാനമെടുത്തത്.
ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളുമായാണ് പാകിസ്താന്‍ രാജ്യാന്തര അതിര്‍ത്തി പങ്കിടുന്നത്. സൈന്യത്തിന്‍െറ മേല്‍നോട്ടത്തില്‍ ബി.എസ്.എഫിനെയാണ് അതിര്‍ത്തി കാവലിന് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്.
1947 ആഗസ്റ്റ് 14ന് പാകിസ്താനും ആഗസ്റ്റ് 15ന് ഇന്ത്യയും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഈ ദിവസം പഞ്ചാബിലെ അമൃത്സറിലെ അട്ടാരി^വാഗാ അതിര്‍ത്തില്‍വെച്ച് ഇരുരാജ്യങ്ങളുടെ അതിര്‍ത്തി രക്ഷാസേനകളായ ബി.എസ്.എഫും പാക് റേഞ്ചേഴ്സും ആശംസയും മധുരവും പരസ്പരം കൈമാറിയിരുന്നു.
ജൂലൈയില്‍ ഈദ് ദിനാഘോഷത്തിന്‍െറ ഭാഗമായി ആശംസയും മധുരവും കൈമാറാന്‍ ബി.എസ്.എഫ് തീരുമാനിച്ചിരുന്നെങ്കിലും പാക് റേഞ്ചേഴ്സ് നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.