ന്യൂഡൽഹി: മൊത്ത ആഭ്യന്തര ഉൽപ്പാദനം ( ജി.ഡി.പി) സാമ്പത്തിക വളർച്ച അളക്കുന്നതിനുള്ള ഒരു അപൂർണ്ണ അളവുകോൽ ആണെന്നും ഇന്ത്യയുടെ യഥാർത്ഥ വളർച്ച കണക്കാക്കാൻ അതിനാവില്ലെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്.
ശക്തമായ രൂപയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും വിൽപ്പനയും വാങ്ങലും പോലുള്ള മൂർത്ത സംഭാവനകളെ മാത്രം ആശ്രയിക്കരുതെന്നും ഭഗവത് പറഞ്ഞു.
‘ജി.ഡി.പിയും രൂപയും തമ്മിലുള്ള ബന്ധം എനിക്കറിയില്ല. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അനുപാതത്തെയാണ് രൂപ ആശ്രയിച്ചിരിക്കുന്നത്. ഇത് സാമ്പത്തിക സാഹചര്യത്തെയും ആശ്രയിച്ചിരിക്കുന്നു. പക്ഷേ, ജി.ഡി.പി സാമ്പത്തിക ഭൂപ്രകൃതിയെ ശരിയായി പകർത്തുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല’ എന്ന് മുംബൈയിൽ ആർ.എസ്.എസിന്റെ 100-ാം വാർഷികം ആഘോഷിക്കുന്ന ഒരു പരിപാടിയിൽ ഭാഗവത് പറഞ്ഞു.
‘അതൊരു അപൂർണമായ മാനദണ്ഡമാണ്. അത് പൂർണമാക്കുക എന്നതാണ് ഞങ്ങളുടെ ജോലി. ജി.ഡി.പി, സ്പഷ്ടമായത് മാത്രമേ കണക്കാക്കൂ. പാശ്ചാത്യ രാജ്യങ്ങളിൽ, അവർ വിപണിയിൽ നിന്ന് ടിന്നിലടച്ച ഭക്ഷണം വാങ്ങി കഴിക്കുന്നു. അതിനാൽ, അവിടെ അത്തരം വസ്തുക്കളുടെ വിൽപനയും വാങ്ങലും ജി.ഡി.പിയിൽ പിടിച്ചെടുക്കപ്പെടുന്നുവെന്നും’ ഭഗവത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.