മികച്ച നടനുള്ള ഒാസ്കർ നേടുന്ന ആദ്യ അറബ് വംശജനാണ് റാമി മാലിക്. ബൊഹീമിയൻ റാപ് സഡിയിലെ അഭിനയമാണ് ഇൗജിപ്ഷ്യൻ മാതാപിതാക്കൾക്ക് ലോസ് ആഞ്ജലസിൽ ജനിച്ച മാലി കിന് അവാർഡ് നേടിക്കൊടുത്തത്.
ബ്രിട്ടീഷ് റോക്ക് ബാൻഡ് ആയ ക്വീനിലെ പ്രധാന ഗാ യകൻ ഫ്രെഡി മെർക്കുറിയുടെ ജീവിതമാണ് ബൊഹീമിയൻ റാപ്സഡി.
അമേരിക്കയിലെ ഇൗജിപ ്ഷ്യൻ കുടിയേറ്റക്കാരായ സെയ്ദ് മാലികിെൻറയും നെല്ലി അബ്ദുൽ മാലികിെൻറയും മക നായി ’81 ലാണ് റാമിയുടെ ജനനം. കോപ്റ്റിക് ഒാർത്തഡോക്സ് കുടുംബത്തിെൻറ വീട്ടിലെ സംസാരഭാഷ അറബിയായിരുന്നു.
ദരിദ്രമായ കൗമാരത്തിൽ ഹോളിവുഡിലെ റെസ്റ്റാറൻറിൽ േജാലി നോക്കിയിട്ടുണ്ട്. 2006ൽ പുറത്തിറങ്ങിയ ‘നൈറ്റ് അറ്റ് ദ മ്യൂസിയം’ ആണ് ആദ്യ സിനിമ. നിരവധി ടെലിവിഷൻ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ‘‘ഇൗജിപ്ഷ്യൻ കുടിയേറ്റക്കാരുടെ മകനാണ് ഞാൻ.
ഒന്നാം തലമുറ അമേരിക്കക്കാരനും. എെൻറ ജീവിതത്തിെൻറ ഒരുഭാഗം ഇതാ ഇവിടെ എഴുതപ്പെട്ടിരിക്കുന്നു’’- ഒാസ്കർ അവാർഡ് സ്വീകരിച്ച് റാമി മാലിക് പറഞ്ഞു.
കുേറാണിന് ഇത് ജീവിതം
ഏറെ പ്രേക്ഷക പ്രശംസ നേടിയ ‘റോമ’ ഒരുക്കിയ മെക്സിക്കൻ വംശജനായ അൽഫോൺസോ കുേറാണാണ് മികച്ച സംവിധായകൻ.
കുറണിെൻറ ആത്മകഥാംശമുള്ള സൃഷ്ടിയാണ് റോമ. മെക്സിക്കോ സിറ്റി മധ്യത്തിലെ കൊളോണിയ റോമയിലെ തെൻറ ബാല്യ-കൗമാരങ്ങളുടെ കഥയാണ് ഭാവനാത്മകമായി കുറൺ പറയുന്നത്.
രണ്ടാം വട്ടവും അലി
മഹർഷല അലിക്ക് ഇത് രണ്ടാം ഒാസ്കറാണ്. ഗ്രീൻബുക്കിലെ മുഖ്യ കഥാപാത്രമായ പിയാനിസ്റ്റ് ഡോൺ ഷിർലിയെ അനശ്വരനാക്കിയതിനാണ് ഇത്തവണ അലിയെ തേടി മികച്ച സഹനടനുള്ള ഒാസ്കറെത്തിയത്.
2017 ൽ ‘മൂൺലൈറ്റി’ലെ അഭിനയത്തിനും മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. അഭിനയത്തിനുള്ള ഒാസ്കർ ലഭിക്കുന്ന ആദ്യ മുസ്ലിമായിരുന്നു അന്ന് അലി.
ഇപ്പോൾ രണ്ടു തവണ സഹനടനുള്ള അവാർഡ് ലഭിക്കുന്ന ആദ്യ കറുത്ത വംശജനും മുസ്ലിമും ആയിരിക്കുന്നു. ഡെൻസൽ വാഷിങ്ടൺ മാത്രമാണ് ഒന്നിലേറെ തവണ ഒാസ്കർ നേടിയ കറുത്ത വംശജൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.