ഐ.പി.എൽ ക്രിക്കറ്റ് ദിനങ്ങളിൽ മെട്രോ സ്പെഷ്യൽ സർവിസ്

ബംഗളൂരു: ബംഗളൂരുവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് കളികളുള്ള ദിവസങ്ങളിൽ മെട്രോ ട്രെയിനുകളുടെ സമയം വർധിപ്പിക്കുന്നു. ഗ്രീൻ ലൈനിലെയും പർപ്പ്ൾ ലൈനിലെയും അവസാന നാല് സ്റ്റേഷനുകളിൽ നിന്നും രാത്രി പതിനൊന്നരക്കായിരിക്കും അവസാന ട്രെയിൻ പുറപ്പെടുകയെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് അറിയിച്ചു. ഏപ്രിൽ 15, മേയ് 4, 12,18 എന്നീ ദിവസങ്ങളിലാണ് ബംഗളൂരുവിൽ കളികളുള്ളത്.

യാത്രക്കാർക്ക് മടക്കയാത്രക്കുള്ള പേപ്പർ ടിക്കറ്റുകൾ ഏത് മെട്രോ സ്റ്റേഷനിൽ നിന്നും ഉച്ചക്ക് രണ്ട് മണി മുതൽ വാങ്ങാവുന്നതാണ്. ഏത് സ്റ്റേഷനുകളിലേക്കുള്ള യാത്രക്കും ഇവ ഉപയോഗിക്കാമെങ്കിലും കബ്ബൺ പാർക്ക് അല്ലെങ്കിൽ എം.ജി റോഡ് മെട്രോ സ്റ്റേഷനിൽ നിന്നായിരിക്കണം യാത്ര തുടങ്ങേണ്ടത്. രാത്രി എട്ടുമണി മുതൽ മെട്രോ അവസാനിക്കുന്നതു വരെ മാത്രമേ ഇത്തരം ടിക്കറ്റുകൾ സ്വീകരിക്കുകയുള്ളൂ. ക്യൂ.ആർ കോഡ് ടിക്കറ്റുകൾ, ടോക്കൺ ടിക്കറ്റുകൾ, സ്മാർട്ട് കാർഡുകൾ, എൻ.സി.എം.സി കാർഡുകൾ തുടങ്ങിയവ സാധാരണ പോലെ ഉപയോഗിക്കാം.

Tags:    
News Summary - Metro Special Service on IPL Cricket Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.